മുക്കൂട്ടുതറ: മലയോര മേഖലയുടെ വനാതിര്‍ത്തി പ്രദേശമായ ഇടകടത്തിയില്‍ കഞ്ചാവ് മാഫിയ അഴിഞ്ഞാടുന്നതായി പരാതി. മേഖലയിലെ യുവജനങ്ങള്‍ ഒത്തുചേരുന്ന യൂത്ത് ക്ലബ്ബിന്റെ മറവിലാണ് കഞ്ചാവ് കച്ചവടക്കാരും ഉപയോഗിക്കുന്നവരും താവളമാക്കിയിരിക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു.
സ്കൂളും കച്ചവട കേന്ദ്രങ്ങളും സമീപത്തുണ്ടായിട്ടും പ്രദേശമാകെ കഞ്ചാവ് ലഹരി പുകയുന്നതും കുട്ടികളേയും ദുരിതത്തിലാക്കിയിരിക്കുകയാണ്. സന്ധ്യ കഴിഞ്ഞാല്‍ കഞ്ചാവ് പുകക്കുള്ളില്ക്കൂടി മൂക്ക് പൊത്തി നടക്കേണ്ട അവസ്ഥയാണുള്ളതെന്നും ചോദ്യം ചെയ്താല്‍ കഞ്ചാവ് മാഫിയ ആക്രമിക്കുന്ന ദുരവസ്ഥയാണുള്ളതെന്നും നാട്ടുകാര്‍ പറഞ്ഞു. വളര്‍ന്നു വരുന്ന യുവതലമുറയെ യൂത്ത് ക്ലബ്ബിന്റെ മറവില്‍ കഞ്ചാവ് ലഹരിക്ക് അടിമയാക്കുകയാണെന്നും വ്യാപക പരാതിയുണ്ട്.
കുമളി ചെക്ക് പോസ്റ്റുവഴി കടത്തിക്കൊണ്ടുവരുന്ന കഞ്ചാവ് മുണ്ടക്കയം-കോരുത്തോട്-പമ്പാവാലി വഴിയാണ് ഇടകടത്തിയിലെത്തിക്കുന്നതെന്നും ചില ഓട്ടോ ടാക്സിക്കാര്‍ ഇതിന് ഒത്താശ ചെയ്തുകൊടുക്കുകയാണെന്നും പരാതിയുണ്ട്. കഞ്ചാവ് കച്ചവട ഉപയോഗത്തിന്റെ സിരാകേന്ദ്രമായി ഇടകടത്തി മാറുന്നുവെന്ന ആശങ്കിലാണ് നാട്ടുകാര്‍. ബന്ധപ്പെട്ടവര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: