മൂന്നാര്‍: മൂന്നാറില്‍ നിയമംലംഘിച്ച് നിര്‍മ്മിച്ച ഇരുനിലമന്ദിരം ദേവികുളം ആര്‍ഡിഒയുടെ നേതൃത്വത്തിലുള്ള റവന്യൂസംഘം പൊളിച്ച് നീക്കാന്‍ തുടങ്ങി. മൂന്നാര്‍- ദേവികുളം റൂട്ടില്‍ പോസ്റ്റ് ഓഫീസ് ജങ്ഷന് സമീപത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ മന്ദിരമാണ് ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ പൊളിക്കാന്‍ തുടങ്ങിയത്. അടുത്തയാഴ്ച ഈ കെട്ടിടത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കാനിരിക്കെയാണ് റവന്യൂ അധികൃതര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്.
സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മ്മിച്ച ഈ കെട്ടിടത്തിന് യാതൊരു രേഖകളുമില്ലായിരുന്നു. കഴിഞ്ഞ ദിവസം കെട്ടിടം പൊളിച്ച് നീക്കണമെന്ന് കാണിച്ച് ആര്‍ഡിഒ സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. വി.എസ്. അച്യുതാനന്ദന് മുഖ്യമന്ത്രിയായിരുന്ന അവസരത്തില്‍ ഈ മന്ദിരത്തിന് തൊട്ടടുത്തുണ്ടായിരുന്ന അനധികൃത കൈയേറ്റം നീക്കിയിരുന്നു.
മുന്‍പ് സിപിഎം ടിക്കറ്റില്‍ നിയമസഭയിലേക്ക് മത്സരിച്ച ബാലസുബ്രഹ്മണ്യന് എന്നയാളുടെ ഉടമസ്ഥതയിലുള്ള മന്ദിരമാണിത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബാലസുബ്രഹ്മണ്യന് സീറ്റ് ലഭിക്കുമെന്ന് കരുതിയെങ്കിലും സിറ്റിങ് എംഎല്‍എ: രാജേന്ദ്രനാണ് സിപിഎം സീറ്റ് നല്‍കിയത്. ഇതേത്തുടര്‍ന്ന് ബാലസുബ്രഹ്മണ്യന് കോണ്‍ഗ്രസിന് അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: