പള്ളുരുത്തി: പുതിയ അധ്യയനവര്‍ഷം തുടങ്ങിയതേടെ വിദ്യാര്‍ത്ഥികളെ കുത്തിനിറച്ചുള്ള വാഹനസര്വീസുകള് സജീവമായി. നിസാരദൂരത്തിനുവരെ കഴുത്തറപ്പന്‍ കൂലിവാങ്ങിക്കുന്ന അനധികൃത സര്‍വീസുകളാണ് ഇതില്‍ ഏറെയും. മാരുതിവാന്, ഓട്ടോറിക്ഷ, ഒാട്ടോടാക്സി, ചെറുതും വലുതുമായ മറ്റ്വാഹനങ്ങളുമാണ് സ്കൂള്സര്വീസുകള് മാത്രം ലക്ഷ്യമാക്കി നിരത്തിലിറക്കിയിട്ടുള്ളത്. പരിധിയില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളെ കുത്തിനിറച്ച് സര്‍വീസുകള്‍ നടത്തരുതെന്ന് കേരള മോട്ടോര്‍വാഹനവകുപ്പും പോലീസും കര്‍ശനനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഇതൊന്നും പാലിക്കപ്പെടാറില്ലെന്നുള്ളതാണ് പരമാര്‍ത്ഥം.
അധ്യയനവര്‍ഷം ആരംഭിക്കുന്നതിനുമുമ്പുതന്നെ ജില്ലയിലെ വിവിധയിടങ്ങളില്‍ മോട്ടോര്‍വാഹനവകുപ്പിന്റെയും പോലീസിന്റെയും നേതൃത്വത്തില്‍ ഡ്രൈവര്‍മാര്‍ക്കായുള്ള ബോധവല്‍ക്കരണ ക്ലാസുകളും മറ്റും നടന്നിട്ടുണ്ടെങ്കിലും നിലവില്‍ സ്കൂള്സര്വീസുകള് നടത്തിവരുന്ന ഡ്രൈവര്‍മാരില്‍ പലരും ഇത്തരം ക്ലാസുകളില്‍ പങ്കെടുത്തിട്ടില്ല.
അവര്‍ക്ക് നിലവിലെ നിയമങ്ങളും അറിവുകളും ബാധകമല്ല. മോട്ടോര്‍വാഹന വകുപ്പിന്റെ നിര്‍ദ്ദേശത്തില്‍ ഓട്ടോറിക്ഷയില്‍ ആറുമുതല്‍ എട്ട് കുട്ടികളെവരെ കയറ്റാമെന്ന് പറയുന്നു. മാരുതിവാനില്‍ എട്ടുമുതല്‍ പത്ത് കുട്ടികളെവരെ കയറ്റാം. സര്‍വീസ് നടത്തുന്ന വാഹനത്തില്‍ കുട്ടികളുടെ ബാഗും മറ്റും പുറത്തേക്ക് തള്ളിനിക്കാന്‍ പാടില്ല. വാഹനത്തില്‍ കുട്ടികള്‍ നില്‍ക്കാനുള്ള സാഹചര്യം ഉണ്ടാകരുത്. ഇതൊക്കെ മോട്ടോര്‍വാഹനവകുപ്പ് നിര്‍ദ്ദേശത്തില്‍ പറയുമ്പോഴും പതിനാറുമുതല്‍ 19 വരെ കുട്ടികളെ കുത്തിനിറച്ചാണ് മാരുതിവാനുകള് പായുന്നത്. ഓട്ടോറിക്ഷയില്‍ 8 മുതല്‍ 13 കുട്ടികളെവരെ കുത്തിനിറക്കുന്നു.
വാഹനസര്‍വീസ് നടത്തുന്ന ഡ്രൈവര്‍മാര്‍ ഒരു സ്കൂൡലെ മാത്രം കുട്ടികളെ മാത്രമല്ല ഏറ്റെടുത്തിരിക്കുന്നത്. പുലര്‍ച്ചെ 6.30 മുതല്‍ തുടങ്ങുന്ന സര്‍വീസ് 9.30 വരെ നീളുന്നു. ഇതിനിടയില്‍ വിവിധ സമയങ്ങളിലായി മൂന്ന് സ്കൂളുകളിലെങ്കിലും കുട്ടികളെ എത്തിച്ചിരിക്കും. കുട്ടികളെ കുത്തനിറച്ച് ലക്കും ലഗാനുമില്ലാതെ പായുകയാണ് സ്കൂള്‍വാഹനങ്ങള്‍. ഇതിനെ തടയിടാന്‍ രക്ഷാകര്‍ത്താക്കള്‍ക്കു മാത്രമേ കഴിയുകയുള്ളൂവെന്ന് ഒരുദേ്യാഗസ്ഥന്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: