കൊട്ടാരക്കര: കോരിചൊരിയുന്ന മഴയിലും രാജഗോപാലിന് രാജകീയ സ്വീകരണം. നിയുക്ത എംഎല്‍എ ഒ.രാജഗോപാലിന്റെ വിജയയാത്രക്ക് കോരിച്ചൊരിയുന്ന മഴയിലും ഇളയിടത്ത് സ്വരൂപത്തിന്റെ പ്രൗഢിക്കൊത്ത രാജകീയ സ്വീകരണമാണ് കൊട്ടാരക്കര മണികണ്ഠനാല്തറയില് നല്‍കിയത്. രാത്രി 7.45ന് ജില്ലാ അതിര്‍ത്തിയായ ഏനാത്ത് പാലത്തിന് സമീപം വച്ച് ജില്ലാ പ്രസിഡന്റ് ജി. ഗോപിനാഥിന്റെ നേതൃത്വത്തില്‍ ജില്ലയിലേക്ക് യാത്രാനായകനേയും നേതാക്കളേയും സ്വീകരിച്ചു.
അവിടെ നിന്നും കൊട്ടാരക്കരയിലെത്തിയപ്പോഴേക്കും ബിജെപിയുടെ കന്നി എംഎല്‍എയെ കാണാന്‍ മഴയെ അവഗണിച്ച് പുരുഷാരം തന്നെ തടിച്ച് കൂടിയിരുന്നു. പ്രവര്‍ത്തകരുടെ ആവേശതമിര്പ്പില് വേദിയിലെത്തിയ രാജഗോപാലിനെ ജില്ലാ മണ്ഡലം നേതാക്കള്‍ സ്വീകരിച്ചു. നിയുക്ത എംഎല്‍ക്ക് സ്വാഗതം ആശംസിക്കാന്‍ ബിജെപി എന്‍ഡിഎ പ്രവര്‍ത്തകരെ കൂടാതെ പൗരപ്രമുഖരും എത്തിയിരുന്നു.
സ്വീകരണസമ്മേളനം ബിജെപി മുന്‍ സംസ്ഥാനപ്രസിഡന്റ്വി.മുരളീധരന് ഉദ്ഘാടനം ചെയ്തു. ജില്ലാജനറല്‍സെക്രട്ടറി അഡ്വ:അരുള്‍ അധ്യക്ഷനായിരുന്നു. സംസ്ഥാനനേതാക്കളായ ബി.രാധാമണി,രാജിപ്രസാദ്, കെ.ശിവദാസന്‍,സത്യരാജ്,വയയ്ക്കല്‍ മധു, ആയൂര്‍ മുരളി, സി.വിജയകുമാര്‍, വയയ്ക്കല്‍ സോമന് എന്നിവര്‍ സംസാരിച്ചു.
ചരിത്രത്തിലാദ്യമായി ബിജെപി അംഗം കേരള നിയമസഭയിലെത്തിയതിന്റെ ഭാഗമായി ബിജെപി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ആ വിജയയാത്രക്ക് ഇന്ന് സമാപിക്കും.സംസ്ഥാനനേതാക്കളായ പി.കെ. കൃഷ്ണദാസ്,എം.ടി. രമേശ്, എ.എന്‍. രാധാകൃഷ്ണന്, വി.വി.രാജേഷ് എന്നിവരും യാത്രയെ അനുഗമിക്കുന്നു. ഇന്നലെ യാത്ര കൊല്ലത്ത് സമാപിച്ചു. ഇന്നു രാവിലെ തലസ്ഥാനത്ത് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയോടെ സമാപിയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: