തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിന്റെ ചരിത്രം മാറ്റികുറിച്ച് ബിജെപിയുടെ ഒ. രാജഗോപാല്‍ ആദ്യ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലാണ്
അദ്ദേഹം സത്യപ്രതിജ്ഞാ ചെയ്തത്. നേമം നിയോജക മണ്ഡലത്തില്‍ നിന്ന് 8,671 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയിച്ചത്.
ചരിത്രനിമിഷത്തിനു സാക്ഷ്യം വഹിക്കാന്‍ ബി.ജെ.പി നേതാക്കളടക്കം നിരവധി പ്രമുഖര്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭാമന്ദിരത്തിനുള്ളില്‍ സന്നിഹിതരായിരുന്നു.
ബി.ജെ.പി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്മാരായ വി. മുരളീധരന്, പി.കെ.കൃഷ്ണദാസ്, എ.എന്‍ രാധാകൃഷ്ണന്, ശോഭ സുരേന്ദ്രന്, എം.ടി.രമേഷ്, വി.വി .രാജേഷ് ,ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.സുരേഷ് തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങ് കാണാനെത്തി.
ബിജെപി നേതാക്കള്‍ക്ക് നിയമസഭയില്‍ കയറണമെങ്കില്‍ സന്ദര്‍ശക പാസ് വേണമെന്നതിന്റെ മറുപടിയാണിതെന്നും ബിജെപി അംഗത്തിന്റെ സത്യപ്രതിജ്ഞയില്‍ സന്തോഷമുണ്ടെന്നും ബി.ജെ.പി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ വി.മുരളീധരന് പറഞ്ഞു
താമര വിരിയുന്നത് വല്ല കുളത്തിലോ മറ്റോ ആകും എന്ന് വീമ്പിളക്കിയവരുടെ സമീപത്ത് നിന്ന് രാജഗോപാല്‍ സത്യ പ്രതിജ്ഞ ചെയ്യുന്നതും രാഷ്ട്രീയ കേരളത്തിലെ ചരിത്രത്തില്‍ തന്നെ ഇടം നേടി.
പതിനാലാം നിയമസഭയിലെ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ രാവിലെ ഒമ്പത് മണിയോടെ ദേശീയ ഗാനത്തോടെയാണ് തുടക്കം കുറിച്ചത്. വള്ളിക്കുന്ന് എംഎല്‍എ അബ്ദുള്‍ ഹമീദ് മാസ്റ്റര്‍ ദൈവനാമത്തില്‍ ആദ്യം സത്യപ്രതിജ്ഞ ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: