ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. പുലര്‍ച്ചെ 5.30 നാണ് ഭൂചലനം അനുഭവപ്പെട്ടത്.
പാഡംഗ് നഗരത്തില്‍ നിന്നും 140 കിലോമീറ്റര്‍ അകലെയായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്ന് അമേരിക്കയിലെ സീസ്മോളജിക്കല്‍ സെന്റര്‍ അറിയിച്ചു. ഏകദേശം 90,000 ത്തോളം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണിത്. സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല. ഒരു മിനിറ്റോളം നീണ്ടു നിന്ന ഭൂകമ്പമാണ് ഉണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഭൂമികലുക്കത്തെ തുടര്‍ന്ന് ചില സ്ഥലങ്ങളിലെ വൈദ്യുതി ബന്ധം വിചേ്ഛദിച്ചിട്ടുണ്ട്. ഇത് പിന്നിട് പുനസ്ഥാപിച്ചു. നിലവില്‍ സുനാമി ഭീഷണി ഇല്ലെന്ന് അധികൃതര്‍ പറയുന്നു. നാശനഷ്ടങ്ങളെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: