കൊല്ലം: മുഖത്തലയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥി നിഷാന്തിന്റെ മരണത്തിനിടയാക്കിയ കെട്ടിടം പ്രവര്‍ത്തിച്ചിരുന്നത് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ. 1968 ല്‍ സ്കൂള്‍ ആരംഭിച്ചപ്പോള്‍ പണി കഴിപ്പിച്ച കെട്ടിടത്തിന് വര്‍ഷാവര്‍ഷം യാതൊരു പരിശോധനയും കൂടാതെ അധികൃതര്‍ പ്രവര്‍ത്തനാനുമതി നല്‍കുകയായിരുന്നു.
സിപിഐയുടെ അധീനതയിലുള്ള സ്കൂള്‍ മാനേജ്മെന്റിന്റെ ഉന്നതബന്ധം മൂലമാണ് തകര്‍ച്ചയിലായിരുന്ന ഈ കെട്ടിടത്തിന് അധികൃതര്‍ വര്‍ഷംതോറും പരിശോധന കൂടാതെ അനുമതി പുതുക്കി നല്‍കിയിരുന്നത്. എണ്ണൂറോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്കൂളിലാണ് ഇത്തരത്തില്‍ യാതൊരു വികസന പ്രവര്ത്തനവുമില്ലാത്തത്. ഒമ്പതാംക്ലാസും അധ്യാപികമാരുടെ സ്റ്റാഫ് റൂമും ഇവിടെ പ്രവര്‍ത്തിച്ച് വരികയായിരുന്നു. ഇത് കൂടാതെ മൂന്ന് വര്‍ഷം മുമ്പാണ് മാനേജ്മെന്റെ കേരളായൂണിവേഴ്സിറ്റിക്ക് കീഴിലുള്ള യുഐടിക്ക് ഈ കെട്ടിടത്തിന്റെ പകുതിഭാഗം വിട്ടുനല്‍കിയത്.
ഈ അപകടകരമായ കെട്ടിടത്തിലാണ് മുന്നൂറോളം ബിരുദവിദ്യാര്‍ത്ഥികള്‍ പഠിക്കുന്നത്. നിലവില്‍ മണ്കട്ടകളാല് കെട്ടിയ കെട്ടിടത്തില്‍ ഓട് പാകുകയായിരുന്നു. മണ്‍കട്ടകളെല്ലാം വെള്ളം വീണ് തകരാറായ നിലയിലാണ്.
കഴുക്കോലിനും ഓടിനും ഒന്നും ബലമില്ല. അശാസ്ത്രീയമായ രീതിയിലാണ് കെട്ടിടത്തിന്റെ നിര്‍മ്മാണവും നടന്നിരിക്കുന്നത്. ഈ കെട്ടിടത്തിനാണ് കഴിഞ്ഞ അഞ്ച് ദശാബ്ദമായി അനുമതി നല്‍കികൊണ്ട് തൃക്കോവില്‍വട്ടം പഞ്ചായത്ത് എിക്യൂട്ടീവ് എഞ്ചീനിയര്‍ അനുമതി നല്കി പൊയ് കൊണ്ടിരുന്നത്.
1968ല്‍ ആരംഭിച്ച സ്കൂള്‍ സിപിഐ-സിപിഎം, കോണ്‍ഗ്രസ് രാഷ്ട്രീയപാര്‍ട്ടികളുടെ ട്രസ്റ്റിന്റെ കീഴിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് ഉണ്ടായ തര്‍ക്കങ്ങളെ തുടര്‍ന്ന് സ്കൂള്‍ റീസിവര്‍ ഭരണത്തിലായിരുന്നു. 2012ലാണ് സ്കൂള്‍ വീണ്ടും ട്രസ്റ്റിന് വിട്ട് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: