ബാലസോര്‍: യാതൊരു വിവേചനവും ഇല്ലാതെ രാജ്യത്തെ മുഴുവന്‍ പാവപ്പെട്ടവരുടെയും ക്ഷേമമാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒഡിഷയിലെ ബാലസോറില്‍ ബിജെപിയുടെ വികാസ് പര്‍വ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികസനവും മാറ്റവും രാജ്യത്തെ ഒരു ഭാഗത്തു പോലും എത്താതിരിക്കരുതെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ടെന്നും മോദി പറഞ്ഞു. ഒഡിഷയിലെ നവീന്‍ പട്നായികിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ പരോക്ഷമായി മോദി വിമര്‍ശിക്കുകയും ചെയ്തു.
ഒഡിഷ സര്‍ക്കാര്‍ ഗാഢനിദ്രയിലാണ്. സംസ്ഥാനത്ത് വികസനവും വളര്‍ച്ചയും വരണമെങ്കില്‍ ബി.ജെ.ഡി സര്‍ക്കാര്‍ മാറി ബി.ജെ.പി സര്‍ക്കാര്‍ വരണം. ബി.ജെ.പിയുടെ പര്യായമാണ് വികസനം എന്നത്. മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഗുജറാത്ത്, രാജസ്ഥാന്, മഹാരാഷ്ട്ര തുടങ്ങിയ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളെ കണ്ട് പഠിക്കണം.
വികസനത്തിന്റെ എല്ലാ മേഖലകളിലും ദ്രുതഗതിയിലുള്ള മുന്നേറ്റമാണ് ഈ സംസ്ഥാനങ്ങള്‍ കാഴ്ചവയ്ക്കുന്നത്. അതേസമയം, ബി.ജെ.പിയിതര സര്‍ക്കാരുകളുള്ള ഒഡിഷ, പശ്ചിമ ബംഗാള്‍ എന്നിവയൊക്കെ വികസനത്തില്‍ പിന്നിലാണ്. ഒഡിഷയിലെ ജനങ്ങള്‍ ദാരിദ്രയത്തിലും അടിസ്ഥാന സൗകര്യ വികസനങ്ങളില്ലാതെയും നട്ടം തിരിയുകയാണ്. റോഡുകളോ, പാലങ്ങളോ, റെയില്‍വേ പാതകളോ ഒഡിഷയില്‍ ഇല്ല വൈദ്യുതി എന്നത് വിദൂര സ്വപ്നമാണ് ഒഡിഷയിലെ ജനങ്ങള്‍ക്കെന്നും മോദി പറഞ്ഞു.
മുന്‍രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ കര്‍മ്മഭൂമിയായിരുന്ന ബാലാസോറിനെ മിസൈല്‍ സിറ്റി ആയി നാമകരണം ചെയ്ത മോദി, കലാം ഇവിടെ ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുള്ളതായും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: