ന്യൂദല്‍ഹി: ഇത്തവണ കാലവര്‍ഷം അപര്യാപ്തമാകുമെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ്. കാലവര്‍ഷം പതിവു പോലെയോ അതില്‍ക്കൂടുതലോ ആയിരിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
മഴയുടെ ദൈര്‍ഘ്യ ശരാശരി ഏറ്റവും കൂടുതലുണ്ടാകുക ദക്ഷിണേന്ത്യയിലായിരിക്കും. 113 ശതമാനം. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ 108 ശതമാനവും മഴ ലഭിക്കും. ശരാശരി 90 ശതമാനത്തില്‍ താഴെ വരുമ്പോഴാണ് മഴ അപര്യാപ്തമാകുന്നത്. ഇത്തവണ അതിന് സാധ്യത കാണുന്നില്ല.
കഴിഞ്ഞ വര്‍ഷം കാലവര്‍ഷം തീരെ കുറവായിരുന്നതിനാല്‍ വരള്‍ച്ചബാധിതമായി പ്രഖ്യാപിച്ചിരുന്ന സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ക്ക് സഹായമായി 10,000 കോടി രൂപ കേന്ദ്രം അനുവദിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: