ആലപ്പുഴ: ബസ് സ്റ്റാന്‍ഡിലും കടത്തിണ്ണകളിലും മറ്റും കഴിയുന്നവര്‍ക്ക് വര്‍ഷകാലത്ത് അന്തിയുറങ്ങാനുള്ള താത്കാലിക സംവിധാനമൊരുക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായും സാമൂഹിക നീതി വകുപ്പുമായും ചേര്‍ന്ന് ജില്ലാ കളക്ടര്‍ നടപടി സ്വീകരിക്കും.
വെള്ളപ്പൊക്കമുണ്ടായാല്‍ തോട്ടപ്പള്ളി സ്പില്‍വേയുടെ ഷട്ടറുകള്‍ തുറന്ന് വെള്ളം ഒഴുക്കിവിടാനുള്ള നടപടി സ്വീകരിക്കും. 40 ഷട്ടറുകള്‍ മാറ്റി സ്ഥാപിച്ചിട്ടുണ്ട്. കടലില്‍ അപകടങ്ങളുണ്ടായാല്‍ വേഗത്തില്‍ നടപടി സ്വീകരിക്കുന്നതിനുള്ള സാങ്കേതിക സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്കാന് മന്ത്രി ജി. സുധാകരന് നിര്‍ദേശിച്ചു.
മഴക്കാലത്തോടനുബന്ധിച്ച് ജില്ലയിലും താലൂക്കുകളിലും കണ്ട്രോള് റൂമുകള്‍ തുറന്നതായി ജില്ലാ കളക്ടര്‍ ആര്. ഗിരിജ പറഞ്ഞു. 1077 എന്ന ടോള്‍ ഫ്രീ നമ്പരിലും 0477 2238630 എന്ന നമ്പരിലും ബന്ധപ്പെടാം. അരൂര്‍ ചന്തിരൂരിലെയടക്കം ദേശീയപാതയിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ 85 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പറഞ്ഞു. മഴയെത്തുടര്‍ന്ന് 2.50 കോടി രൂപയുടെ വിളനാശമുണ്ടായതായി പ്രിന്‍സിപ്പല്‍കൃഷി ഓഫീസര്‍ യോഗത്തെ അറിയിച്ചു.
പെരുമ്പളം ദ്വീപിലേക്കുള്ള ജലഗതാഗത വകുപ്പിന്റെ ബോട്ട് സര്‍വീസുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് പ്രത്യേകയോഗം വിളിക്കാന്‍ നിര്‍ദേശം നല്കി. കുടിവെള്ളമെത്തിക്കുന്നതിന് വാട്ടര്‍ അതോറിറ്റി ക്രിയാത്മകമായി പ്രവര്‍ത്തിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: