രാവണന് സീതയെ അപഹരിച്ചതെന്തിനാണെന്ന് ആദ്യമേ സൂചിപ്പിച്ചു. രാമന്റെ കോപം വര്‍ദ്ധിപ്പിച്ച് കഴിയുന്നതും വേഗം മുക്തിപ്രാപിക്കുക. അതുകഴിഞ്ഞുള്ള രാവണന്റെ ചലനങ്ങളും ഭീഷണികളുമെല്ലാം എന്തിനായിരുന്നു. മറ്റുള്ളവരെ പറ്റിക്കാന്‍, സീത മഹാലക്ഷ്മിയാണ്. രാമനു തിരിച്ചുകൊടുത്തേക്കു എന്ന് കുംഭകര്ണന്, വിഭീഷണന്, മാരീചന്, ശുകന്, കാലനേമി, അവസാനം മണ്ഡോദരിവരെ പറഞ്ഞിട്ടും അനുസരിക്കാത്തതെന്ത്? അവരൊന്നും പറയാതെ തന്നെ രാവണന് അറിയാമായിരുന്ന സത്യമായിരുന്നു അത്.
വിദ്വേഷഭക്തികൊണ്ട് വിഷ്ണുവിനെ പ്രാപിക്കാനുള്ള ശ്രമമായിരുന്നു ഈ അഭിനയത്തിനു പിന്നിലുണ്ടായിരുന്നത്. സദാസമയവും രാമനെ ചിന്തിച്ചുകൊണ്ടിരുന്ന രാവണന് ഭക്തനല്ലെന്ന് ആരുപറയും?
ശ്രീരാമനും ഒന്നാന്തരം അഭിനയമാണ് കാഴ്ചവച്ചത്. സീതയെ നഷ്ടപ്പെട്ടിട്ടില്ലയെന്നും അഗ്നിമണ്ഡലത്തില്‍ മറഞ്ഞിരിക്കുകയാണെന്നും അറിഞ്ഞുകൊണ്ടുതന്നെ കാട്ടിലും മേട്ടിലും വിലപിച്ചു നടന്നു. സീതാപഹരണം തന്നെ ശ്രീരാമനും സീതയും ചേര്‍ന്നു നടത്തിയ ഒരു നാടകമായിരുന്നു. ലക്ഷ്മണന്‍പോലും അതു നാടകമായിരുന്നു എന്നു മനസ്സിലാക്കിയില്ല. സീത ലക്ഷ്മണനെ പരുക്കന്‍ വാക്കുകള്‍ പറഞ്ഞ് ആശ്രമത്തില്‍ നിന്നോടിച്ചത് ഈ അഭിനയത്തിന്റെ ഭാഗമായിരുന്നില്ലേ?
ഈ നാടകാഭിനയങ്ങളെല്ലാം നടത്തിയത് സംസാരികളായ നമ്മെ യഥാര്‍ത്ഥ ജീവിതലക്ഷ്യം ഓര്‍മ്മിപ്പിക്കാനും കൂടിയാണ്. ജീവിതത്തിലുണ്ടാകുന്ന ദുരന്തങ്ങളെല്ലാം നാം വലിച്ചുകൂട്ടിയ പാപങ്ങളുടെ അനന്തരഫലമാണെന്നും സമ്പൂര്‍ണ ഈശ്വര ശരണാഗതിയിലൂടെ അതില്‍നിന്നും മുക്തിപ്രാപിക്കാം എന്നും രാവണന്റെ അവസാനവാക്കുകള്‍ സൂചിപ്പിക്കുന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: