കൊച്ചി: നിര്‍ഭയ കേരളം പദ്ധതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തിനു എത്ര കേന്ദ്രഫണ്ട് ലഭിച്ചുവെന്നും ഇതില്‍ എത്ര ചെലവഴിച്ചുവെന്നും വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
നിര്‍ഭയ കേരളം സുരക്ഷിത കേരളം പദ്ധതി നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വീഴ്ചവരുത്തി എന്നാരോപിച്ച് കോഴിക്കോട് സ്വദേശി വി. രതീഷ് നല്കിയ ഹര്‍ജിയില്‍ ആക്ടിങ് ചീഫ് ജസ്റ്റീസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്, ജസ്റ്റീസ് അനു ശിവരാമന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റേതാണ് ഉത്തരവ്.
പദ്ധതി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നു ഹര്‍ജി പറയുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പദ്ധതി നടപ്പാക്കുന്നതിനു സര്‍ക്കാരിനു കര്‍ശന നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഹൈക്കോടതി ഹര്‍ജി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: