ആലപ്പുഴ: ജില്ലയുടെ കിഴക്കന്‍ ഭാഗങ്ങളില്‍ പ്രത്യേകിച്ച് മാവേലിക്കര, ചെങ്ങന്നൂര്‍ താലൂക്കുകള്‍ കേന്ദ്രീകരിച്ച് വന്‍തോതില്‍ നടക്കുന്ന ചെമ്മണ്ണുഖനനവും ഹരിപ്പാട്, അമ്പലപ്പുഴ, കാര്‍ ത്തിപ്പള്ളി മേഖലകളില്‍ നടക്കുന്ന വയല്‍ നികത്തലും പൂര്‍ണമായും നിരോധിക്കണമെന്ന് ഹിന്ദു ഐക്യവേദി ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
റവന്യൂ, പോലീസ്, ജിയോളജി ഉദ്യോഗസ്ഥരുടെ സഹായത്തോടെ മാഫിയാ സംഘങ്ങള്‍ വീടുവയ്ക്കാനെന്ന പേരില്‍ പാസ് സംഘടിപ്പിച്ച് ഏക്കറുകണക്കിന് ഫലഭൂയിഷ്ടമായ ഭൂമി കുഴിച്ച് പരിസ്ഥിതിയെ തകര്‍ക്കുകയാണ്. വേനല്‍ക്കാലമാകുമ്പോള്‍ ഈ പ്രദേശങ്ങളിലെ കിണറുകളെല്ലാം വറ്റി വരണ്ട് വന്‍തോതില്‍ കുടിവെള്ളക്ഷാമം അനുഭവിക്കുന്നു.
കഴിഞ്ഞ അഞ്ചുവര്‍ഷമായി കെട്ടിടനിര്‍മ്മാണത്തിന് മണല്‍ നീക്കം ചെയ്യുന്നതിന് ജിയോളജി വകുപ്പു നല്കി യ പാസുകളും പഞ്ചായത്തു നല്കിയ അനുമതിയും പരിശോധിച്ചാല്‍ യാഥാര്‍ത്ഥ്യം ബോദ്ധ്യമാകും. പഞ്ചായത്തും ജിയോളജി വകുപ്പും നല്കിയ അനുമതിക്കു പിന്നില്‍ വലിയ അഴിമതി നടന്നിട്ടുണ്ട്. ഇതേക്കുറിച്ചും അന്വേഷണം നടത്തണമെന്നും കമ്മറ്റി ആവശ്യപ്പെട്ടു.
സംസ്ഥാന സംഘടനാകാര്യദര്‍ശി സി. ബാബു, സഹസംഘടനാ സെക്രട്ടറി സുശികുമാര്‍, ജില്ലാ വര് ക്കിങ് പ്രസിഡന്റ് കെ. സുദര്ശനന്, ജില്ലാജനറല്‍ സെക്രട്ടറിമാരായ സി.എന്‍. ജിനു, വിനോദ് ഉമ്പര്‍നാട്, സംഘടനാ സെക്രട്ടറി കെ.ജി. സഹജന്, സഹസംഘടനാ സെക്രട്ടറി കെ.കെ. ഗിരീഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: