കണ്ണൂര്‍: കേന്ദ്ര സര്‍ക്കാറിന്റെ വകയായുള്ള 3000 കോടി രൂപയുടെ ഫാര്‍മ പാര്‍ക്ക് പിന്നോക്ക ജില്ലയായ കണ്ണൂരില്‍ സ്ഥാപിക്കണമെന്നും ആയതിന് മട്ടന്നൂരില്‍ 500 ഏക്രയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള വെള്ളിയാംപറമ്പ്, പനയത്താംപറമ്പ് എന്നീ സ്ഥലങ്ങള്‍ ഏറ്റെടുക്കാന്‍ കിന്‍ഫ്രയെ അടിയന്തിരമായും ചുമതലപ്പെടുത്തണമെന്നും കണ്ണൂര്‍ സാമൂഹ്യ വികസന സമിതി ജനറല്‍ സെക്രട്ടറി ഡോ.പി.വി.ബാലകൃഷ്ണന് മുഖ്യമന്ത്രി, ധനകാര്യമന്ത്രി എന്നിവരോട് ആവശ്യപ്പെട്ടു. കിന്‍ഫ്രയുടെ കൈവശം ഇപ്പോള്‍ത്തന്നെ മട്ടന്നൂരില്‍ 130 ഏക്കര്‍ സ്ഥലമുണ്ട്. അന്താരാഷ്ട്ര ബഹുരാഷ്ട്ര കുത്തകകള്‍ പാവപ്പെട്ടവരെ ചൂഷണം ചെയ്ത് ലക്ഷംകോടികള്‍ സമ്പാദിക്കുന്ന ഇന്നത്തെ ഔഷധ സംവിധാനത്തെ നിരാകരിക്കാന്‍ ഫാര്‍മ ഫാം ഉപകരിക്കുമെന്നതിനാല്‍ ഈ സംരംഭം അടിയന്തിരമായും പ്രാവര്‍ത്തികമാക്കാന്‍ കേരള സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കണം. ലോകത്തിന് തന്നെ മാതൃകയായി ഔഷധങ്ങള്‍ താഴ്ന്ന നിരക്കില്‍ രോഗികള്‍ക്ക് ലഭ്യമാക്കാന്‍ പുതിയ കേരള മോഡല്‍ നടപടികളുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: