പാരീസ്: ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ച് ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ സെമിയിലെത്തി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബര്‍ഡിച്ചിനെ തകര്‍ത്താണ് ദ്യോക്കോ അവസാന നാലിലേക്ക് കുതിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ദ്യോക്കോയുടെ വിജയം. സ്കോര്‍: 6-3, 7-5, 6-3. 13-ാം സീഡ് ആസ്ട്രിയയുടെ ഡൊമിനിക് തീമും സെമിയിലെത്തി. 13-ാം സീഡ് ബല്‍ജിയത്തിന്റെ ഡേവിഡ് ഗോഫിനെ നാല് സെറ്റുനീണ്ടുനിന്ന ആവേശകരമായ പോരാട്ടത്തിനൊടുവിലാണ് ഡൊമിനിക് തകര്‍ത്തത്. സ്കോര്‍: 4-6, 7-6(9-7), 6-4, 6-1.
റിച്ചാര്‍ഡ് ഗാസ്ക്കറ്റിനെ പരാജയപ്പെടുത്തി രണ്ടാം നമ്പര്‍ ആന്‍ഡി മുറെയും സ്പാനിഷ് താരം റാമോസ് വിലാനോസിനെ കീഴടക്കി മൂന്നാം സീഡ് സ്റ്റാനിസ്ലാവ് വാവ്റിങ്കയും നേരത്തെ സെമിയിലെത്തിയിരുന്നു. വനിതാ വിഭാഗത്തില്‍ സാമന്ത സ്റ്റോസര്‍, മുഗുരസ എന്നിവരും സെമിയിലെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: