ഇസ്ലാമബാദ്: പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഹൃദയ ശസ്ത്രക്രിയ വിജയകരം. അദ്ദേഹം ലണ്ടന്‍ ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരികയാണെന്നും ഷെരീഫിന്റെ മകള്‍ മറിയം ട്വിറ്ററിലൂടെ അറിയിച്ചു. നാലു മണിക്കൂര്‍ നീണ്ടു നിന്ന ശസ്ത്രക്രിയക്കു ശേഷം ഷെരീഫിനെ ഐസിയുവിലേക്കു മാറ്റിയെന്ന് അദ്ദേഹത്തിന്റെ ഓഫീസും വ്യക്തമാക്കിയിട്ടുണ്ട്.
അഞ്ചു വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് ഷെരീഫ് ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നത്. ഇതിനു മുമ്പ് 2011ലും ഹൃദയ ശസ്ത്രക്രിയ നടത്തിയിരുന്നു. ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്, അഫ്ഗാന് പ്രസിഡന്റ് അഷ്റഫ് ഗാനി തുടങ്ങിയ ലോകനേതാക്കള്‍ ഷെരീഫിന് വേഗത്തിലുള്ള തിരിച്ചുവരവും ആശംസിച്ചിട്ടുണ്ട്.
ഇന്ന് വാര്‍ഷിക ബജറ്റ് അവതരിപ്പിക്കാനിരിക്കേയാണ് ശസ്ത്രക്രിയ നടത്തിയത്. പാനമ പേപ്പറുകളില്‍ ഷെരീഫിനെ സംബന്ധിച്ച വാര്‍ത്ത വന്നതും പാക്കിസ്ഥാനില്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. തിങ്കളാഴ്ച്ച ലണ്ടനില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ മന്ത്രിസഭായോഗത്തില്‍ പങ്കെടുത്ത പാക് പ്രധാനമന്ത്രി 2016-17 വര്‍ഷത്തെ ബജറ്റിന് അംഗീകാരം നല്‍കുകയും ചെയ്തിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: