കാഞ്ഞങ്ങാട്: തപസ്യ കലാസാഹിത്യ വേദിയുടെയും സാരഥി പുരസ്കാര സമിതിയുടെയും സംയുക്താഭിമുഖ്യത്തിലുള്ള സാരഥി പുരസ്കാര സമര്‍പ്പണവും ഹ്രസ്വ ചലച്ചിത്രമേളയും നാളെ രാവിലെ ഒമ്പതു മണി മുതല്‍ വൈകിട്ട് 6.30 വരെ കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ നടക്കും. രാവിലെ ഹ്രസ്വചലച്ചിത്രമേള പ്രശസ്ത തിരക്കഥാകൃത്ത് ബല്‍റാം മട്ടന്നൂര്‍ ഉദ്ഘാടനം ചെയ്യും.
തപസ്യ സംസ്ഥാന അദ്ധ്യക്ഷന്‍ എസ്. രമേശന്‍നായര്‍ അദ്ധ്യക്ഷത വഹിക്കും. വിശിഷ്ട വ്യക്തികളെ സാരഥി പുരസ്കാരസമിതി ചെയര്മാന് ദാമോദരന്‍ ആര്‍ക്കിടെക്ട് പൊന്നാടയണിയിച്ച് ആദരിക്കും. ഉച്ചക്ക് 2.30 ന് നടക്കുന്ന പുരസ്കാര സമര്‍പ്പണം എസ്. രമേശന് നായര്‍ നിര്‍വഹിക്കും. സഹകാര്‍ ഭാരതി സംസ്ഥാന വൈസ് പ്രസിഡന്റ് ഗോവിന്ദന് കൊട്ടോടി, ബാലഗോകുലം കാഞ്ഞങ്ങാട് ജില്ലാ രക്ഷാധികാരി ഡോ.എം. മുരളീധരന്, തപസ്യ സംസ്ഥാന സമിതിയംഗം ഡോ. ബാലകൃഷ്ണന് കൊളവയല്‍, തപസ്യ ജില്ലാ അദ്ധ്യക്ഷന്‍ കെ. മോഹനന്, ബാലഗോകുലം മേഖല സെക്രട്ടറി കെ.രാധാകൃഷ്ണന് എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിക്കും.
വാര്‍ത്താ സാരഥി പുരസ്കാരം ജന്മഭൂമി ന്യൂസ് എഡിറ്റര്‍ മുരളി പാറപ്പുറം, ചിത്രസാരഥി പുരസ്കാരം മാതൃഭൂമിയിലെ രജീന്ദ്രകുമാര്‍, കവിതാ സാരഥി പുരസ്കാരം ചാരുസീത സി. മേലത്ത് എന്നിവര്‍ ഏറ്റുവാങ്ങും.
മികച്ച ഡെപ്യൂട്ടി കളക്ടര്‍ അവാര്‍ഡ് ജേതാവ് ഡോ.പി.കെ. ജയശ്രീ, ദേശീയ പ്രിന്‍സിപ്പല്‍ അവാര്‍ഡ് ജേതാവ് കെ.എം. വിജയകൃഷ്ണന്, മഹാഭാരത വിവര്ത്തകന് പി. കുഞ്ഞിക്കോമന്‍ നായര്‍, ഗവേഷകനും കായികാധ്യാപകനുമായ ഡോ.മേലത്ത് ചന്ദ്രശേഖരന്‍നായര്‍, ലോക പഞ്ചഗുസ്തി താരം എം.വി. പ്രദീഷ്, മറത്തുകളി, വീരശൃംഖല അവാര്‍ഡ് ജേതാവ് രാജീവന് പണിക്കര്‍, പരസ്യകലയിലെ അഗ്രഗാമി പ്രകാശന് ചെമ്മട്ടംവയല്‍ എന്നിവരെ ആദരിക്കും.
ആര്‍എസ്എസ് ജില്ലാ സംഘചാലക് പി. ഗോപാകൃഷ്ണന്‍ മാസ്റ്റര്‍ അനുമോദന ഭാഷണം നടത്തും. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ചടങ്ങില്‍ അനുമോദിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: