കാഞ്ഞിരപ്പള്ളി: ദേശീയപാതയില്‍ കാഞ്ഞിരപ്പള്ളിയില്‍ അപകടം പതിവാകുന്നു. കുന്നുംഭാഗത്തിനും കുരിശുങ്കല്‍ ജംങ്ഷനും ഇടയിലാണ് അപകടങ്ങള്‍ വര്‍ദ്ധിക്കുന്നത്. കുന്നുംഭാഗത്ത് ആശുപത്രി കവലയിലും എ.കെ.ജെ.എം സ്കൂളിന് മുന്നിലുള്ള കൊടുംവളവുകളിലും അമിത വേഗതയും അശ്രദ്ധയും അപകടങ്ങള്‍ സൃഷ്ടിക്കുന്നു. ടൗണില്‍ കുരിശുങ്കല്‍ ജംങ്ഷനില്‍ ഗതാഗത ക്രമീകരണത്തിന് സ്ഥാപിച്ചിരുന്ന ഡിവൈഡറുകളാണ് അപകട കെണിയൊരുക്കുന്നത്.
കുരിശുങ്കല്‍ കവല മുതല്‍ പഞ്ചായത്ത് ഓഫീസിന് സമീപം വരെ ഹൈവേയില്‍ സ്ഥാപിച്ചിരിക്കുന്ന ഡിവൈഡറുകള്‍ തകര്‍ന്ന് റോഡിലേക്ക് നീണ്ടു നില്ക്കുന്ന കമ്പികള്‍ ഇരുചക്ര യാത്രികര്‍ക്ക് സ്ഥിരം ഭീഷണിയാണ്. വാഹനങ്ങള്‍ തട്ടി റോഡില്‍ മറിഞ്ഞു കിടക്കുന്ന ഡിവൈഡറുകളും അപകടമമൊരുക്കുന്നു. പൊന്‍കുന്നം ഭാഗത്ത് നിന്നും ഇറക്കമിറങ്ങി വരുന്ന വാഹനങ്ങള്‍ കൊടുംവളവില്‍ റോഡിലേക്ക് നീണ്ടു നില്ക്കുന്ന ഡിവൈഡറുകളില്‍ തട്ടി അപകടങ്ങളില്‍ പെടുന്നതും സ്ഥിരം സംഭവമാണ്.
രാവിലെയും വൈകിട്ടും തിരക്കേറുന്ന സ്കൂള്‍ സമയങ്ങളില്‍ കുന്നുംഭാഗത്ത് ഹോംഗാര്‍ഡിനെ ഡ്യൂട്ടിക്ക് നിയോഗിക്കണമെന്നും എ.കെ. ജെ.എം സ്കൂളിന് സമീപമുള്ള കൊടുംവളവുകളില്‍ സുരക്ഷാ ക്രീമകരണങ്ങളും വേഗ നിയന്ത്രണ സംവിധാനങ്ങളും ഏര്‍പ്പെടുത്തണമെന്നും ആവശ്യമുയരുന്നുണ്ട്.
അപകട കെണിയൊരുക്കുന്ന മണിമല ജംങ്ഷനിലെ തകര്‍ന്ന ഡിവൈഡറുകള്‍ അടിയന്തിരമായി മാറ്റി സ്ഥാപിക്കുന്നതിന് അടിയന്തിര നടപടി എടുക്കണമെന്നും നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: