ന്യൂദല്‍ഹി: കര്‍ഷകര്‍ക്ക് ആശ്വാസമായി നെല്ലിന്റെ താങ്ങുവില 60 രൂപ വര്‍ദ്ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. സാധാരണ നെല്ലിന്റെ താങ്ങുവില 1410 ല്‍ നിന്നും 1470 രൂപയായാണ് ഉയര്‍ത്തിയത്. എ ഗ്രേഡ് നെല്ലിന് 1510 രൂപ ലഭ്യമാക്കാനും കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി തീരുമാനിച്ചു. നേരത്തെ ഇത് 1450 ആയിരുന്നു. വരുന്ന ഒക്ടോബര്‍ മുതല്‍ പുതിയ വില നിലവില്‍ വരും. എഫ്സിഐ വഴിയാണ് നെല്ലു സംഭരണം സര്‍ക്കാര്‍ നടത്തുന്നത്.
കേരളത്തിന് കൂടുതല്‍ റേഷന്‍ ഭക്ഷ്യധാന്യം അനുവദിക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കേരളം, തമിഴ്നാട്, നാഗാലാന്റ് എന്നീ സംസ്ഥാനങ്ങളിലേക്കായി ബിപിഎല്‍ വിഭാഗത്തിന് 41,000 ടണ്ണും എപിഎല്ലുകാര്‍ക്ക് 20,507 ടണ്ണും അധികമായി പ്രതിമാസം നല്‍കാനാണ് തീരുമാനം. ഏപ്രില്‍, മെയ്, ജൂണ്‍ മാസത്തെ കണക്കിലാണ് ഇതുള്പ്പെടുത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: