അഹമ്മദാബാദ്: ഗുജറാത്ത് കലാപകാലത്ത് ഗുല്‍ബര്‍ഗ് സൊസൈറ്റിയിലുണ്ടായ സംഘര്‍ഷത്തില്‍ 69 പേര് കൊല്ലപ്പെട്ട കേസിലെ 36 പ്രതികളെ കോടതി വെറുതെ വിട്ടു. 24പേര് കുറ്റക്കാരാണെന്ന് വിധിച്ച അഹമ്മദാബാദ് കോടതി വിഎച്ച്പി നേതാവ് വിപിന്‍ പട്ടേല്‍ അടക്കം 36 പേരെ കുറ്റവിമുക്തരാക്കി. പ്രതികളില്‍ 11പേര്‍ക്കെതിരായ കൊലക്കുറ്റം കോടതി ശരിവെച്ചിട്ടുണ്ട്. ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കും.
കോണ്‍ഗ്രസ് എംപി എഹ്സാന്‍ ജാഫ്രി അടക്കം കൊല്ലപ്പെട്ട ആക്രമണത്തില്‍ സുപ്രീംകോടതിയുടെ നിരീക്ഷണത്തിലാണ് പ്രത്യേക അന്വേഷണ സംഘം കേസന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രംസമര്‍പ്പിച്ചത്. കലാപത്തില്‍ പങ്കെടുത്തതിനും കൊലപാതകങ്ങള്‍ ചെയ്തതിനും വിപിന്‍ പട്ടേലിനെതിരെ തെളിവുകളില്ലെന്ന് പ്രത്യേക കോടതി ജഡ്ജി പി.ബി. ദേശായി വിധിച്ചു.
സിബിഐയുടെ പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തിയ ഒന്‍പതു കേസുകളിലൊന്നാണ് ഗുല്‍ബര്‍ഗ് കലാപക്കേസ്. കഴിഞ്ഞ സെപ്തംബറില്‍ വിചാരണ പൂര്‍ത്തിയാക്കിയ കേസിലെ ശിക്ഷ ജൂണ്‍ ആറിന് പ്രഖ്യാപിക്കും. മുന്‍ സിബിഐ ഡയറക്ടര്‍ ആര്.കെ. രാഘവന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം 2012 മാര്‍ച്ച് 15നാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഏഴുവര്‍ഷം നീണ്ട വിചാരണയ്ക്ക് ശേഷമാണ് പ്രതികളില്‍ 36 പേരെ വെറുതെ വിട്ടത്.
ന്യൂനപക്ഷ ജനവിഭാഗങ്ങളെ കൂട്ടക്കൊല ചെയ്തത് മുന്‍കൂട്ടി തയ്യാറാക്കിയ ഗൂഢാലോചനയുടെ ഭാഗമെന്നായിരുന്നു കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ അഭിഭാഷകരുടെ വാദം. എന്നാല്‍ കോണ്‍ഗ്രസ് എംപി: ജാഫ്രി ജനക്കൂട്ടത്തിന് നേരേ നിരന്തരം വെടിയുതിര്‍ത്തതിനെ തുടര്‍ന്നാണ് ജനക്കൂട്ടം അക്രമാസക്തരാതയെന്ന് പ്രതിഭാഗം അഭിഭാഷകരും വാദിച്ചു. വിധിയില്‍ തൃപ്തിയില്ലെന്ന് എഹ്സാന്‍ ജാഫ്രിയുടെ ഭാര്യ സകിയ ജഫ്രി പ്രതികരിച്ചു. വിധിക്കെതിരെ അപ്പീല്‍ പോകുമെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: