ഭുവനേശ്വര്‍: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ബാലിസ്റ്റിക് മിസെയില്‍ വിജയകരമായി പരീക്ഷിച്ചു. ശത്രുപക്ഷത്തുനിന്നുള്ള മിസെയില്‍ ആക്രമണങ്ങള്‍ പ്രതിരോധിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു പരീക്ഷണമെന്ന് മുതിര്‍ന്ന പ്രതിരോധ വക്താവ് അറിയിച്ചു.
ഒഡീഷയിലെ ഭദ്രക് ജില്ലയിലുള്ള വീലര്‍ ദ്വീപിലെ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നായിരുന്നു പരീക്ഷണം. ഇവിടെ നിന്നും 70 കിലോമീറ്റര്‍ അകലെയുള്ള ബലാസൂര്‍ ജില്ലയിലെ ചന്ദിപ്പൂരില്‍ നിന്നും ശത്രുമിസെയില് എന്ന രീതിയില്‍ തൊടുത്തുവിട്ട പൃഥ്വി മിസെയിലിനെ ഇന്റര്‍സെപ്റ്റര്‍ മിസെയില്‍ നശിപ്പിച്ചു. ഇതോടെ പരീക്ഷണം വിജയമായി. പൃഥ്വി മിസെയില്‍ തൊടുത്തുവിട്ട് ഏതാനും മിനിട്ടുകള്‍ക്കുശേഷമാണ് ഇന്റര്‍സെപ്റ്റ് മിസെയില്‍ അയച്ചത്. വിക്ഷേപണം പൂര്‍ണവിജയമായിരുന്നുവെന്ന് വിക്ഷേപണ കേന്ദ്രം ഡയറക്ടര്‍ എസ്.പി.ഡാഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: