തിരുവനന്തപുരം: സ്വാമി വിവേകാനന്ദനെ വണങ്ങി ധീരയോദ്ധാക്കള്‍ക്ക് പ്രണാമം അര്‍പ്പിച്ച് ഒ.രാജഗോപാലിന്റെ വിജയയാത്രയ്ക്ക് സമാപനം. നിയമസഭാ സമാജികനായി സത്യപ്രതിജ്ഞ ചെയ്യുന്നതിനു മുന്നോടിയായി കണ്ണൂര്‍ പയ്യാമ്പലത്ത് മാരാര്‍ജിയുടെ സ്മൃതി മണ്ഡപത്തില്‍ നിന്ന് ആരംഭിച്ച വിജയയാത്രയാണ് ഇന്നലെ പാളയം രക്തസാ
ക്ഷി മണ്ഡപത്തില്‍ സമാപിച്ചത്.
രാവിലെ കവടിയാര്‍ വിവേകാനന്ദ പാര്‍ക്കിലെ സ്വാമിവിവേകാനന്ദന്റെ പ്രതിമയില്‍ നടന്ന പുഷ്പാര്‍ച്ചനയോടെയാണ് തലസ്ഥാനത്തെ വിജയയാത്രയ്ക്ക് തുടക്കമായത്. എം.ടി രമേശ്, അഡ്വ. എസ്. സുരേഷ്, നടന് ഭീമന് രഘു, കരമന ജയന്, പി.അശോക് കുമാര്‍ തുടങ്ങിയവരോടൊപ്പം രാജഗോപാല്‍ വിവേകാനന്ദസ്വാമികളുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് പ്രവര്‍ത്തകരോടൊപ്പം കവടിയാറില്‍ അയ്യന്‍കാളി പ്രതിമയിലും പുഷ്പാര്‍ച്ചന നടന്നു. അതിനുശേഷം ബിജെപി നേമം നിയോജകമണ്ഡലം പ്രസിഡന്റ് എം.ആര്.ഗോപനോടൊപ്പം രാജഗോപാല്‍ തുറന്ന വാഹനത്തില്‍ നേമം മണ്ഡലത്തിലേക്കു പോയി
ജഗതി, പൂജപ്പുര, കരമന, കിള്ളിപ്പാലം, കിഴക്കേകോട്ട, സ്റ്റാച്യൂ എന്നിവിടിങ്ങിളില് നൂറുകണക്കിന് പ്രവര്‍ത്തകരുടെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി പാളയം രക്തസാക്ഷിമണ്ഡപത്തില്‍ യാത്ര സമാപിച്ചു. അവിടെ കാത്തുനിന്ന പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത ശേഷം ബിജെപി സംസ്ഥാന ഭാരവാഹികളോടൊപ്പം ധീരരക്തസാക്ഷികള്‍ക്ക് പ്രണാമം അര്‍പ്പിച്ചശേഷം പുഷ്പചക്രം സമര്‍പ്പിച്ചു. തുടര്‍ന്ന് പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ വിജയയാത്രയുടെ സമാപനസമ്മേളനം നടന്നു. സമയം 8.20 ആയതോടെ നിയമസഭയില്‍ രാജഗോപാലിനു പ്രവേശിക്കാന്‍ ഇനി പത്തുമിനിട്ട് മാത്രമേ ബാക്കിയുള്ളൂവെന്നും അതിനാല്‍ മറ്റ് കാര്യങ്ങള്‍ രാജഗോപാല്‍ സംസാരിക്കുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് പറഞ്ഞു. അഞ്ചുമിനിട്ടുകൊണ്ട് രാജഗോപാല്‍ പ്രസംഗം അവസാനിപ്പിച്ചു.
സംവിധായകന് രാജസേനന്, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.പി.പി. വാവ, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പാപ്പനംകോട് സജി. ബിജു ബി.നായര്‍, നേമം മണ്ഡലം വൈസ്പ്രസിഡന്റ് ഹരികുമാര്‍, ഗോപന് ചെന്നിത്തല, മലയിന്‍കീഴ് രാധാകൃഷ്ണന് തുടങ്ങിയവര്‍ സംബന്ധിച്ചു. യുദ്ധസ്മാരകം വരെ പ്രവര്‍ത്തകര്‍ രാജഗോപാലിനെ അനുഗമിച്ചു. കൃത്യം 8.30ന് നിയമസഭാ ചരിത്രത്തില്‍ പുതിയ അധ്യായത്തിനു തുടക്കംകുറിക്കാന്‍ അസംബ്ലി മന്ദിരത്തിന്റെ പ്രധാന ഗേറ്റുകടന്ന് രാജഗോപാല്‍ സത്യപ്രതിജ്ഞയ്ക്കായി നിയസഭാ ഹാളിലേക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: