ന്യൂയോർക്ക്: കാലിഫോർണിയ സർവ്വകലാശാലയിലെ പ്രൊഫസറെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത് ഭാരതീയ വംശജനായ വിദ്യാർത്ഥി മൈനാക് സർക്കാറെന്ന് വെളിപ്പെടുത്തൽ. സര്‍വകലാശാലയിലെ മുന്‍ ഗവേഷക വിദ്യാര്‍ത്ഥിയാണ് മൈനാക്.
ബുധനാഴ്ചയാണ് കാമ്പസിലുണ്ടായ ആക്രമണത്തില്‍ മെക്കാനിക്കല്‍ ആന്‍ഡ് എയറോസ്പേസ് എന്‍ജിനീയറിങ് വിഭാഗം പ്രഫസര്‍ വില്യം ക്ളൂജ് (39) വെടിയേറ്റുമരിച്ചത്. പ്രൊഫസറെ വെടിവെച്ചശേഷം മൈനാക് സര്‍ക്കാര്‍ സ്വയം വെടിവെച്ചുമരിക്കുകയായിരുന്നു. വില്യമിനുകീഴില് കമ്പ്യൂട്ടേഷനല്‍ ബയോ മെക്കാനിക്സിലാണ് മൈനാക് ഗവേഷണം നടത്തിയിരുന്നത്.
പ്രൊഫസർ തന്‍െറ കമ്പ്യൂട്ടര്‍ കോഡ് മോഷ്ടിച്ച് മറ്റൊരാള്‍ക്ക് കൈമാറിയെന്നായിരുന്നു എന്ന് മൈനാക് ആരോപിച്ചിരുന്നു. തുടർന്ന് ഇയാൾ പ്രൊഫസർക്കെതിരെ നവമാധ്യമങ്ങളിൽ മോശമായിട്ടുള്ള പരാമർശങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. എല്ലാ വിദ്യാര്‍ഥികളും ഈ അധ്യാപകനില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കണമെന്നും മൈനാക് അഭ്യര്‍ഥിച്ചിരുന്നു.
മൈനാക് 2000ത്തില്‍ ഖരഗ്പുര്‍ ഐ.ഐ.ടിയില്‍നിന്ന് എന്‍ജിനീയറിങ് ബിരുദവും സ്റ്റാന്‍ഫഡ് സര്‍വകലാശാലയില്‍നിന്ന് മാസ്റ്റര്‍ ബിരുദവും നേടിയിട്ടുണ്ട്. യു.എല്‍.സി.എയില്‍നിന്ന് പിഎച്ച്.ഡി എടുത്തശേഷം എന്‍ജിനീയറിങ് അനലിസ്റ്റായി ജോലിചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: