മുക്കം: മുക്കം സഹകരണ ബാങ്കിന്റെ പരിധിയിലുള്ള ചേന്ദമംഗല്ലൂരില്‍ കാരശ്ശേരി സഹകരണ ബാങ്ക് ശാഖ തുടങ്ങാനുള്ള നീക്കം സംഘര്‍ഷത്തിലേക്ക് നീങ്ങുന്നു. ഇന്നലെ രാവിലെ സഹകരണ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ ചേന്ദമംഗല്ലൂരില്‍ പ്രതിഷേധവുമായെത്തിയവര്‍ക്ക് മര്‍ദ്ദനമേറ്റു. മുക്കം ബാങ്കിലെ വനിത ഡയരക്ടറായ ജാക്വിലിന്ജില്സ്, ജീവനക്കാരായ പി.രാജീവ്, എന്‍.ഐ.അബ്ദുല്‍ റഷീദ് എന്നിവരാണ് മുക്കം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ചികില്‍സ തേടിയത്.
മെയ് 15ന് ചേന്ദമംഗല്ലൂരില്‍ ബിസിനസ് കറസ്പോണ്ടന്റ് യൂണിറ്റ് എന്ന പേരില്‍ കാരശേരി ബാങ്ക് ശാഖ ആരംഭിക്കാന്‍ നടത്തിയ നീക്കമാണ് പ്രതിഷേധത്തിന് തുടക്കമിട്ടത്.പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് ഇടപെട്ട് അന്ന് അടപ്പിച്ച ശാഖ വീണ്ടും പല പ്രാവശ്യം തുറക്കാന്‍ ശ്രമിക്കുകയും പ്രതിഷേധക്കാര്‍ തടയുകയുമായിരുന്നു.
വ്യാഴാഴ്ച വീണ്ടും ശാഖ തുറന്ന വിവരമറിഞ്ഞ് പ്രതിഷേധിക്കാനെത്തിയവരെ കാരശേരി ബാങ്ക് ജീവനക്കാരും പുറത്തു നിന്ന് എത്തിയവരും ചേര്‍ന്ന് മര്‍ദിച്ചെന്നാണ് പരാതി.
ജില്ലയുടെ പലഭാഗത്തായി 13 ശാഖകള്‍ ആരംഭിക്കാനാണ് കാരശേരി ബാങ്കിന്റെ നീക്കം. സഹകരണ സംരക്ഷണ സമിതി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇതിനെതിരെ പ്രതിഷേധവും സമരവും തുടരുന്നുണ്ട്, സുപ്രിം കോടതിയില്‍ കേസ് നിലനില്ക്കുമ്പോള് കാരശേരി ബാങ്ക് നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന നടപടി തുടരുന്നത്പ്രതിഷേധാര്ഹമാണെന്നും ചെറുത്തു തോല്‍പ്പിക്കണമെന്നും സഹകരണ സംരക്ഷണ സമിതി മുക്കം മേഖലചെയര്മാന് കെ.സി.വേലായുധന് (പുതുപ്പാടി ബാങ്ക് പ്രസിഡന്റ്), ജനറല്‍ കണ്‍വീനര്‍ ബി. പി.റഷീദ്, ട്രഷററും നരിക്കുനി ബാങ്ക് പ്രസിഡന്റുമായ കെ.പി.മോഹനന് എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: