ഗുരുര്‍ ന സ സ്യാല്‍ സ്വജനോ ന സ്യാല്‍
പിതാ ന സ സ്യാല്‍ ജനനീ നാ സാ സ്യാല്‍
ദൈവം ന തത് സ്യാല്‍ നപതി ശ്ചസ സ്യാല്‍
നമോച യേദ്യഃ സമുപേത മൃത്യും
അര്ജുനന് ഈ സംശയം ചോദിച്ചില്ലെങ്കിലും ഭഗവാന് പറയുന്നു. ജാതി, കുലം, സ്വഭാവഗുണം, വിദ്യ, ഭരണാധികാരം മുതലായവയാല്‍ പ്രശസ്തി നേടിയ വ്യക്തികള്‍ വൈദികഴും ആത്മീയവും ലൗകികവുമായി ചെയ്യുന്ന ഏതു പ്രവൃത്തിയും അറിവില്ലാത്ത ജനങ്ങള്‍ സ്വീകരിച്ച് തങ്ങളുടെ ജീവിതത്തില്‍ തെറ്റാതെ അനുഷ്ഠിക്കും; അതു ജനങ്ങളുടെ സ്വഭാവമാണ്.
പ്രശസ്തരായ ആളുകള്‍ സ്വഭാവമാണ്. പ്രശസ്തരായ ആളുകള്‍ ചെയ്യുന്ന കര്‍മങ്ങള്‍ ദുഷ്ഫലങ്ങള്‍ ഉളവാക്കുന്നതാണെങ്കിലും അജ്ഞരായ ജനങ്ങള്‍ തുടര്‍ന്ന് ചെയ്യും. നമ്മുടെ നാട്ടില്‍ മത്സ്യമാംസഭക്ഷണം, മദ്യപാനം, ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗം ഇവ വര്ധിച്ചുവരാന് കാരണം ദുരാചാരികളായ പ്രശസ്ത വ്യക്തികളാണ്. ഈ കാര്യം നമ്മള് എപ്പോഴും ഓര്‍മിക്കണം.
അര്ജ്ജുനന് സത്വഗുണസമ്പന്നനും ദൈവീപ്രകൃതി സ്വീകരിച്ചവനുമാണെന്ന് ഭഗവാന് തന്നെ പറയുന്നുണ്ട്. അതുകൊണ്ടാണ് ലോകസംഗ്രഹമായി.
ജനങ്ങളെ പഠിപ്പിക്കാന്‍ വേണ്ടി കര്‍മം ചെയ്യണം എന്നുപറഞ്ഞത്. അച്ഛന്, അദ്ധ്യാപകന്, ഭരണാധികാരി എന്നിവരെ സാധാരണ ജനങ്ങള്‍ മാതൃകാ പുരുഷന്മാരായിട്ടാണ് കണക്കാക്കുന്നത്. അതുകൊണ്ട് ധര്‍മശാസ്ത്രങ്ങളും ഭഗവദ്ഗീതയും ഭാഗവതവും ഗുരുസമ്പ്രദായ മനുസരിച്ച് പഠിച്ചതിനുശേഷമേ ഉപദേശിക്കാന്‍ തുടങ്ങാവൂ.
സ്വന്തം ബുദ്ധി ഉപയോഗിച്ച് വ്യാഖ്യാനിക്കരുത്. ആളുകള്‍ വഴിതെറ്റിപ്പോവാന്‍ അത് ഇടയാക്കും. അത്തരം ശ്രേഷ്ഠന്മാരെന്നു നടിക്കുന്ന അച്ഛന്. അച്ഛന് ഗുരുവല്ല, ഭരണാധികാരി ഭരണാധികാരിയല്ല എന്ന് ശ്രീമദ് ഭാഗവതം പറയുന്നു:-
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: