ഘോരമായ രാമ-രാവണ യുദ്ധത്തില്‍ ശ്രീരാമന് രാവണസഹോദരനായ കുംഭകര്‍ണന്റെ ശിരസ്സ് അമ്പെയ്ത് മുറിച്ചു. തലമുറിഞ്ഞ ശരീരം പടക്കളത്തിലൂടെ മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു. ഇത് പടക്കളത്തില്‍ വമ്പിച്ച നാശം സൃഷ്ടിച്ചുകൊണ്ടിരുന്നു. ഈ സമയം ശ്രീരാമനയച്ച അമ്പേറ്റ് കുംഭകര്‍ണന്റെ ശരീരം ആകാശത്തിലെത്തി അവിടെ തങ്ങി നിന്നു.
ശത്രു അവന്റെ പുറംഭാഗം കാണിക്കാത്തിത്തടത്തോളം കുംഭകര്‍ണന്റെ ശരീരം ഭൂമിയില്‍ പതിക്കുകയില്ലെന്നു അയാള്‍ക്കു വരം ലഭിച്ചിരുന്നു. ഇക്കാര്യം അറിയാമായിരുന്ന വിഭീഷണന് ശ്രീരാമനെ അറിയിച്ചു. എന്നാല്‍ രാമന് തന്റെ പുറംഭാഗം കാണിക്കാന്‍ വിസമ്മതിച്ചു.
രാമന് ഏതുവിധേനയെങ്കിലും തന്റെ പുറംഭാഗം കാണിച്ചാല്‍ മാത്രമേ കുഭകര്ണന്റെ ശിരസ്സറ്റ ശരീരം നിലത്തു വീഴൂ എന്നകാര്യം വിഭീഷണന് ഹനുമാനെ അറിയിച്ചു.
എന്തെങ്കിലും സൂത്രം പ്രയോഗിച്ചാല്‍ മാത്രമേ കാര്യം നടക്കുകയുള്ളൂ എന്നു മനസ്സിലായ ഹനുമാന് തന്റെ വാല് നീട്ടി ശ്രീരാമന്റെ പുറംഭാഗത്ത് സ്പര്‍ശിച്ചു. അവിചാരിതമായി പുറംഭാഗത്തുള്ള സ്പര്‍ശനം എന്താണെന്നറിയാനുള്ള ആകാംക്ഷയില്‍ ശ്രീരാമന് തിരിഞ്ഞുനോക്കി.
രാമന്റെ പുറംഭാഗം കണ്ടതും കുംഭകര്‍ണന്റെ ശിരസ്സറ്റ ശരീരം പര്‍വതം പതിക്കുന്നതുപോലെ ആകാശത്തുനിന്നും നിലംപതിച്ചു. ഈ വീഴ്ചയില്‍, കുംഭകര്‍ണന്റെ ശരീരത്തിനടിയല്പ്പെട്ട് അനവധി രാക്ഷസര്‍ ചതഞ്ഞുചത്തു.
ശ്രീരാമനെ കോപാകുലനാക്കാതെ കാര്യസാധ്യം നടത്തിയ ഹനുമാന്റെ നയചാതുരിയെ സര്‍വരും പ്രശംസിച്ചു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: