അമ്പലപ്പുഴ: അയ്യപ്പന് കമ്മീഷനു മുന്നില്‍ കേരള സര്‍ക്കാര്‍ അഭിപ്രായം പറയാത്തത് മത്സ്യത്തൊഴിലാളികളോടുള്ള അവഗണനയെന്ന് വ്യാസ മഹാസഭ ആരോപിച്ചു. ധീവരസഭ പിന്തുണച്ച യുഡിഎഫും തീരവാസികളുടെ വോട്ടുനേടി അധികാരത്തില്‍ ഏറിയ എല്‍ഡിഎഫും മത്സ്യത്തൊഴിലാളികളെ അവഗണിച്ച ചരിത്രമാണുള്ളത്.
വിദേശ കപ്പലുകളെ ആഴക്കടല്‍ മത്സ്യബന്ധനത്തിന് അനുവദിക്കരുത് എന്ന അയ്യപ്പന് കമ്മീഷന് തീരുമാനം മത്സ്യബന്ധന മേഖലയ്ക്ക് ഗുണം ചെയ്യുന്നതാണ്. തീരുമാനം ചെറുവള്ളങ്ങളില്‍ മത്സ്യബന്ധനം നടത്തുന്ന കേരളം പോലുള്ള സംസ്ഥാനത്തിന് ഏറെ ഗുണം ചെയ്യും. എന്നാല്‍ ഇതേക്കുറിച്ച് മെയ് 31നകം അഭിപ്രായം അറിയിക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശം കേരളം അവഗണിച്ചതിനു പിന്നില്‍ ദുരൂഹതയുണ്ട്. അഭിപ്രായം പറയാനുള്ള സമയം 10 വരെ ദീര്‍ഘിപ്പിച്ചതിനാല്‍ ഇടതു സര്‍ക്കാര്‍ ഇതിനു തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് കെ.ഡി. രാമകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. സജീവന്‍ശാന്തി, പി.ആര്. അരവിന്ദന് തുടങ്ങിയവര്‍ സംസാരിച്ചു. ചാതുര്‍മാസ കാലം വേദപഠന കാലമായി ആചരിക്കാനും യോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: