കൊച്ചി: ശബരിമലയില്‍ മകരവിളക്കിന് ആനയെ ഒഴിവാക്കാനും വാര്‍ഷിക ഉത്സവത്തിന് ഒരാനയെ എഴുന്നള്ളത്തിനായി ഉപയോഗിക്കാനും ഹൈക്കോടതി നിര്‍ദ്ദേശം. ക്ഷേത്രം തന്ത്രിമാരുടെ നിലപാടു തേടിയശേഷമാണ് ആക്ടിങ് ചീഫ് ജസ്റ്റീസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്, ജസ്റ്റീസ് അനു ശിവരാമന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ്് ഉത്തരവിട്ടത്.
ക്ഷേത്രം തന്ത്രിമാരായ കണ്ഠരര് രാജീവരര്, കണ്ഠരര് മഹേഷ് മോഹനര് എന്നിവര്‍ മകരവിളക്കിന് ആനയെ ആവശ്യമില്ല. എന്നാല്‍ വാര്‍ഷിക ഉത്സവത്തിന് ആനയെ ഉപയോഗിക്കുന്ന കാര്യത്തില്‍ ഇവര്‍ ഭിന്നാഭിപ്രായം രേഖപ്പെടുത്തി. ഇതിനെ തുടര്‍ന്ന് വാര്‍ഷികോത്സവത്തിന് ഒരാനയെ ഉപയോഗിക്കാമെന്ന് നിര്‍ദ്ദേശിക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു.
നിലവിലുള്ള സ്ഥിതി തുടരണമെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിര്‍ദ്ദേശിച്ചത്. ക്ഷേത്രം തന്ത്രിമാര്‍ ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് സ്വീകരിച്ച സാഹചര്യത്തില്‍ ബോര്‍ഡിന്റെ അഭിപ്രായം പരിഗണിക്കുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: