ന്യൂദല്‍ഹി: ബംഗ്ലാദേശില്‍ നിന്നും ആസാമിലേക്കുള്ള അനധികൃത കുടിയേറ്റം തടയുന്നതിനായി അതിര്‍ത്തി പൂട്ടുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. വ്യാഴാഴ്ച കേന്ദ്രം പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങളുടെ റിവ്യൂ യോഗത്തിലാണ് ഇതുസംബന്ധിച്ച് രാജ്നാഥ് സിങ് വ്യക്തമാക്കിയത്.
അടുത്ത വര്‍ഷം ജൂലൈയ്ക്കകം ആസാമിലെ ബംഗ്ലാദേശുമായുള്ള അതിര്‍ത്തി പൂര്‍ണമായും അടയ്ക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റം തടയാനാണ് ഇത്. ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തിലാണ് മന്ത്രി രാജ്നാഥ് സിങ് ഇക്കാര്യം വ്യക്തമാക്കിയത്.
അനധികൃത കുടിയേറ്റം തടയുന്നതിന്റെ ഭാഗമായി രണ്ടു വര്‍ഷത്തിനുള്ളില്‍ ആസാം ബംഗ്ലാദേശ് അതിര്‍ത്തി സീല്‍ ചെയ്യുമെന്ന് ആസാം മുഖ്യമന്ത്രി സോനോവാള്‍ അറിയിച്ചതിനു പിന്നാലെയാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി.
ഭാരത-ബംഗ്ലാദേശ് അതിര്‍ത്തിയിലെ 223.7 കിലോമീറ്ററോളം തിരിച്ചിട്ടുണ്ട്. എന്നാല്‍ ഇതില്‍ 60.7 കിലോമീറ്ററുകളായി വ്യാപിച്ചുകിടക്കുന്ന 122 സ്ഥലങ്ങളില്‍ ശാരീരികമായ പ്രതിബന്ധങ്ങളൊന്നും സ്ഥാപിട്ടില്ല. 2017 ജൂലൈയോടെ ബംഗ്ലാദേശ് അതിര്‍ത്തി പൂര്‍ണ്ണമായും അടയ്ക്കാനാണ് കേന്ദ്ര തീരുമാനം.
അതിര്‍ത്തിയില്‍ ഹൈ റെസൊലൂഷന്‍ ക്യാമറകള്‍, റഡാറുകള്‍, ഗ്രൗണ്ട് സെന്‍സറുകള്‍, ഒഎഫ് സംവിധാനം, ഇന്‍ഫ്രാറെഡ് സെന്‍സറുകള്‍ തുടങ്ങിയവ ഉള്‍പ്പടെയുള്ള അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് കുടിയേറ്റം ശാശ്വതമായി അവസാനിപ്പിക്കുമെന്നും രാജ്നാഥ് സിങ് അറിയിച്ചു.
ഭാരതവും- ബംഗ്ലാദേശും തമ്മിലുള്ള 4,096 കിലോമീറ്റര്‍ അതിര്‍ത്തിയില്‍ 284 കിലോമീറ്ററാണ് ആസാമിലുള്ളത്. ബംഗ്ലാദേശില്‍ നിന്ന് ആസാമിലേയ്ക്കുള്ള അനധികൃത കുടിയേറ്റം തടയുമെന്നത് ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: