തിരുവനന്തപുരം: മലിനീകരണ നിയന്ത്രണത്തിന്റെ ഭാഗമായി കാറുകളുടെ ഉപയോഗം സംബന്ധിച്ച ദേശീയ നയം രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. കാലപ്പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാനുള്ള ഹരിത ട്രൈബ്യൂണല്‍ ഉത്തരവില്‍ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം സുപ്രീംകോടതി അംഗീകരിച്ചിട്ടുണ്ടെന്ന് ഗഡ്കരി പറഞ്ഞു.
ദേശീയ പാതയികളിലുള്ള ടോള്‍ പിരിവ് അടുത്ത ആറ് മാസത്തിനകം പൂര്‍ണ്ണമായി ഇലക്ട്രോണിക് ടോള്‍ പ്ലാസകള്‍ വഴിയാക്കുമെന്ന് കേന്ദ്രമന്ത്രി വിശദീകരിച്ചു. ഇതോടൊപ്പം ടോള്‍ പ്ലാസ്സകളില്‍ ഇലക്ട്രോണിക് വെയ്ബ്രിഡ്ജും സ്ഥാപിക്കും. ആകെയുള്ള 380 ടോള്‍ പ്ലാസ്സകളില്‍ എഴുപതോളം എണ്ണത്തില്‍ ഇലക്ട്രോണിക് ഫാസ്റ്റ് ട്രാക്ക് സംവിധാനം ഏര്‍പ്പെടുത്താനുള്ള നടപടികള്‍ ആരംഭിച്ചു.
ഇലക്ട്രോണിക് കാര്‍ഡ് വഴി ടോള്‍ തുക അടയ്ക്കാവുന്ന സംവിധാനമാണിത്. രാജ്യത്തൊട്ടാകെ ഇപ്പോള്‍ ടോള്‍ പിരിവിലെ സാങ്കേതികക്കുറവു മൂലം കോടിയോളം രൂപയും 30,000 കോടി രൂപയുടെ ഇന്ധനവും നഷ്ടമായികൊണ്ടിരിക്കുകയാണ്. ഇത് ഒഴിവാക്കാനാണ് പുതിയ സംവിധാനമെന്ന് ഗഡ്കരി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: