ഏറ്റുമാനൂര്‍: എംസി റോഡുവികസനത്തിന്റെ ഭാഗമായി ഏറ്റുമാനൂര്‍ ടൗണില്‍ മണിക്കുറുകളോളം നീളുന്ന ഗതാഗതകകുരുക്ക് അഴിക്കുന്നതിന് പരിഹാരമായി. സുരേഷ് കുറുപ്പ് എം.എല്‍.എയുടെയും ,ഏറ്റുമാനൂര്‍ സി.ഐ. ജി. .ജയകുമാറിന്റെയും സാന്നിധ്യത്തില്വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഗതാഗത ക്രമീകരണങ്ങള്‍ നടത്തുന്നതിനുള്ള നടപടികള്‍ പരിഹരിക്കാന്‍ തീരുമാനിച്ചു. റോഡുപണി പൂര്‍ത്തിയാക്കുന്നതിന് 40 ദിവസമെങ്കിലും വേണമെന്ന്കെ എസ്ടിപിക്കുവേണ്ടി കരാറെടുത്ത കണ്‍സ്ട്രക്ഷന്‍ കമ്പിനിയുടെ പ്രതിനിധി അറിയിച്ചു. റോഡുവികസനത്തിന്റെ ഭാഗമായി ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ അലങ്കാര ഗോപുരത്തിന്റെ മുന്‍വശത്തെ കാണിക്കമണ്ഡപം നീക്കം ചെയ്തു വീതികൂട്ടി. ഏറ്റുമാനൂര്‍ ടൗണില്‍ 4 കലുങ്ക് പണി പൂര്‍ത്തിയാകാനുണ്ട്. കെസ്ടിപി അധികൃതര്‍ യാതൊരു സുരക്ഷാ സംവിധാനവും ഒരുക്കാതെ കലുങ്കുപണി നടക്കുതിനാല്‍ നാല് വഴിയാത്രക്കാര്‍ക്ക് കുഴിയില്‍ വീണ് പരിക്കേറ്റു .കലുങ്കു പണി പെട്ടന്നു തീര്‍ക്കുന്നതിനും ഏറ്റവും കൂടുതല്‍ ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന പേരുര് കവലയില്‍ ഹോം ഗാര്‍ഡിനു പുറമെ കുടുതല്‍ പോലീസിനെകൂടി ഡ്യൂട്ടിക്ക് ഇടുന്നതിനും അതിരമ്പുഴ റോഡിലും പേരുര് കവലയിലുമുള്ള ബസ് സ്റ്റോപ്പില്‍ കൂടുതല്‍ സമയം ബസ്സ് നിര്‍ത്തിയിട്ട് യാത്രക്കാരെ കയറ്റുന്നത് നിരോധിക്കും . പേരുര് റോഡില്‍ പച്ചക്കറി മാര്‍ക്കറ്റ് വരെ റോഡിനിരുവശത്തുമുള്ള പാര്‍ക്കിങ്ങ് നിരോധിക്കും. എറണാകുളം ഭാഗത്തു നിന്നും കോട്ടയം ഭാഗത്തേക്കു പോകുന്ന സര്‍വീസ് ബസ്സുകള്‍ ഒഴികെയുള്ള വാഹനങ്ങള്‍ കാണക്കാരി അമ്പലകവലയില്‍ നിന്നും തിരിഞ്ഞ് ആനമല, കോട്ടമുറി, അതിരമ്പുഴ ,യൂണിവേഴ്സിറ്റി വഴിതിരിച്ചുവിടും. കെഎസ്ആര്‍ടിസി, െ്രെപവറ്റ് ബസ് സ്റ്റാന്ഡുകളിലേക്കു ബസ്സുകള്‍ കയറുന്നതും ഇറങ്ങുന്നതും നിശ്ചയിക്കപ്പെട്ട വഴിയിലൂടെ മാത്രമായിരിക്കും. കൂടുതല്‍ ദിശാബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനും നീരുമാനിച്ചു. പൊതു ജനങ്ങള്‍ക്കു ബുദ്ധിമുട്ടു ഉണ്ടാക്കുന്ന വിധം ഗതാഗതത്തിനും കാല്‍നട യാത്രക്കാര്‍ക്കും അസൗകര്യമുണ്ടാക്കി നടത്തുന്ന റോഡുപണിക്ക് യോഗത്തില്‍ രുക്ഷ വിമര്‍ശനമുയര്‍ന്നു. യോഗത്തില്‍ ഏറ്റുമാനൂരിലെ വ്യാപാരികളുടെയും ഓട്ടോ ,ടാക്സി െ്രെഡവര്‍മാര്‍, പൊതു പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: