കൊച്ചി: ജിഷ വധക്കേസില്‍ പ്രതിയെ പിടികൂടാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ പോലീസ് അമ്മ രാജേശ്വരിയുടെ മൊഴി വീണ്ടും എടുത്തു. പുതിയ അന്വേഷണ സംഘമാണ് ഇന്നലെ മൊഴിയെടുത്തത്. ചില സുപ്രധാന വിവരങ്ങള്‍ ലഭിച്ചതായി അറിയുന്നു. എന്നാല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അന്വേഷണ സംഘം തയ്യാറായിട്ടില്ല.
നേരത്തെ ലഭിക്കാത്ത പല വിവരങ്ങളും ഇപ്പോള്‍ അമ്മയില്‍ നിന്ന് ലഭിച്ചതായി സൂചനയുണ്ട്. തുടക്കം മുതല്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചിരുന്ന പഴയ അന്വേഷണ സംഘം കൃത്യമായ രീതിയിലല്ല മൊഴിയെടുത്തിരുന്നതെന്ന് പറയുന്നു. ക്രൈംബ്രാഞ്ച് വിഭാഗത്തിലെയും സ്പെഷ്യല്‍ ടീമിലെയും അംഗങ്ങളാണ് ചോദ്യം ചെയ്തത്.
ഇതിനിടെ ജിഷയുടെ അമ്മ രാജേശ്വരി കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ ജോലിക്ക് നിന്നിരുന്നതായി പിതാവ് പാപ്പു അന്വേഷണ സംഘത്തിന് മൊഴി നല്‍കിയായി അറിയുന്നു.
കഴിഞ്ഞ ദിവസം അന്വേഷണ സംഘം പാപ്പുവിനെ കണ്ട് വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
ഇന്നലെ ഒരു ഓണ്‍ലൈന്‍ പത്രത്തിന് നല്കിയ അഭിമുഖത്തിലും പാപ്പു ഈക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. താന്‍ അറിയാതെയാണ് ജോമോന് പുത്തന്‍പുരയ്ക്കലിനെതിരെ പരാതി നല്‍കിയത്. കോണ്‍ഗ്രസ് പ്രദേശിക നേതാവ് തന്റെ കൈയില്‍ നിന്ന് ഒപ്പിട്ടു വാങ്ങിയ പേപ്പറില്‍ അവര്‍ തന്നെയാണ് പരാതി എഴുതി നല്‍കിയതെന്നും പാപ്പു പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: