കാസര്‍കോട്: കേരളത്തിലെ കേന്ദ്ര സര്‍വ്വകലാശാലയില്‍ മഹാത്മാ അയ്യന്‍കാളി പഠന കേന്ദ്രം ഡയറ്കടറായി ഡോ. കെ. ജയപ്രസാദിനെ നിയമിച്ചു. കാസര്‍കോട്ടെ കേരള കേന്ദ്രസര്‍വ്വകലാശാലയുടെ തിരുവനന്തപുരം ക്യാപ്പിറ്റല്‍ സെന്റര്‍ കാമ്പസില്‍ ആരംഭിക്കുന്ന മഹാത്മാ ആയ്യന്കാളി സെന്റര്‍ ഫോര്‍ കേരള സ്റ്റഡീസിന്റെ പ്രഥമ ഡയറക്ടറായാണ് ജയപ്രസാദിന്റെ നിയമനം. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച മഹാത്മാ അയ്യങ്കാളി ചെയറും താമസിയാതെ കേന്ദ്രസര്‍വ്വകലാശാലയില്‍ പ്രവര്‍ത്തനം ആരംഭിക്കും.
ആദ്യമായാണ് കേരളീയനായ ഒരു സാമൂഹ്യ പരിഷ്കര്‍ത്താവിന്റെ പേരില്‍ കേന്ദ്ര സര്വ്വകലാശലാതലത്തില് ഒരു ചെയര്‍ നിലവില്‍ വരുന്നത്. 2013ല്‍ ചെയര്‍ ആരംഭിക്കുവാന്‍ സര്‍വ്വകലാശാല മുന്‍കൈ എടുത്തിരുന്നുവെങ്കിലും, യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന് പുറപ്പെടുവിക്കുന്ന, പഠന-ഗവേഷണ കേന്ദ്രങ്ങള്‍ തുടങ്ങുന്നതിനുള്ള പ്രശസ്ത വ്യക്തികളുടെ പട്ടികയില്‍ അയ്യന്‍കാളിയുടെ പേര് ഉള്പ്പെടുത്താതിരുന്നതിനാലാണ് സര്‍വ്വകലാശാലയില്‍
ചെയര്‍ ആരംഭിക്കുവാന്‍ കഴിയാതെ വന്നത്. സര്‍വ്വകലാശായുടെ നിരന്തരമായ അഭ്യര്‍ത്ഥനയുടെ ഫലമാണ് അയ്യന്‍കാളിയുടെ പേര് പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ മാനവ വിഭവശേഷി മന്ത്രാലയം യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന് ശുപാര്‍ശ നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കഴിഞ്ഞ വര്‍ഷത്തെ കേരള സന്ദര്‍ശന വേളയില്‍ വിവിധ സംഘടനകളുടെ കൂടെ സര്‍വ്വകലാശാലയും നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം പ്രത്യേകം താല്പര്യം എടുത്തതിന്റെ ഫലമായിട്ടാണ് കേന്ദ്ര സര്‍വ്വകലാശാലയുടെ കീഴില്‍ തന്നെ തിരുവനന്തപുരത്ത് അയ്യകാളി ചെയര്‍ സ്ഥാപിക്കാന്‍ തീരുമാനമായത്.
പഠനകേന്ദ്രത്തിന്റെ ഡയറക്ടറായി നിയമിതനായ ഡോ. കെ. ജയപ്രസാദ് നിലവില്‍ യൂണിവേഴ്സിറ്റിയുടെ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിലെ അസോസിയേറ്റ് പ്രൊഫസറും സര്‍വ്വകലാശാല ഫിനാന്‍സ് ഓഫീസറുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: