തിരുവനന്തപുരം: രജിസ്ട്രേഷന് ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫീസിലെ ക്ലാര്‍ക്ക് ആയ വി.സുരേഷ്കുമാറിനെ സസ്പെന്‍ഡ് ചെയ്തു. ഇയാള്‍ സ്വകാര്യ ഹോമിയോ ചികിത്സ നടത്തുന്നു എന്ന പരാതിയിന്മേല് രജിസ്ട്രേഷന് ജോയിന്റ് ഇന്‍സ്പെക്ടര്‍ ജനറല്‍ മുഖേന അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളിലെ ചട്ടം 48 പ്രകാരം ബോര്‍ഡ് സ്ഥാപിച്ചും ഫീസ് ഈടാക്കിയും പ്രാക്ടീസ് നടത്തിയത് ഗുരുതരമായ ചട്ടലംഘനമാണെന്ന് ജോയിന്റ് രജിസ്ട്രേഷന് ഐ.ജി. അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് രജിസ്ട്രേഷന് മന്ത്രി ജി.സുധാകരന് സുരേഷ്കുമാറിനെ സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തത്. ഇദ്ദേഹം നടത്തുന്ന സ്വകാര്യ ഹോമിയോ പ്രാക്ടീസ് സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: