കേരളത്തിന്റെ ഇരുപത്തിരണ്ടാമത് സ്പീക്കറായി പി. ശ്രീരാമകൃഷ്ണനെ തെരഞ്ഞെടുത്തു. ശ്രീരാമകൃഷ്ണന് 92 വോട്ടും എതിര്‍സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിലെ വി.പി. സജീന്ദ്രന് 46 വോട്ടും ലഭിച്ചു. ഒരു വോട്ട് അസാധുവായി. യുഡിഎഫിന്റെ ഒരു വോട്ട് ചോര്‍ന്ന് എല്‍ഡിഎഫിന് കിട്ടി. പി.സി. ജോര്‍ജ് വോട്ട് അസാധുവാക്കിയപ്പോള്‍ ബിജെപി എംഎല്‍എ ഒ. രാജഗോപാല്‍ ശ്രീരാമകൃഷ്ണന് വോട്ട് നല്കി. പ്രൊടേം സ്പീക്കര്‍ എസ്. ശര്‍മ്മ വോട്ടു ചെയ്തില്ല.
മുഖ്യമന്ത്രി പിണറായി വിജയന് ആദ്യം വോട്ടു ചെയ്തു. വോട്ടെടുപ്പ് വേളയുടെ തുടക്കത്തില്‍ ഇല്ലായിരുന്ന കെ.ബി. ഗണേഷ്കുമാറും തോമസ് ചാണ്ടിയും അവസാനം വോട്ട് രേഖപ്പെടുത്തി.
യുഡിഎഫിന്റെ പ്രതിനിധി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും എല്‍ഡിഎഫ് പ്രതിനിധി എ. പ്രദീപ് കുമാറിന്റെയും സാന്നിധ്യത്തിലായിരുന്നു വോട്ടെണ്ണല്‍. 91-47 എന്നായിരുന്നു എല്‍ഡിഎഫ് -യുഡിഎഫ് അംഗബലം. ഫലം വന്നപ്പോള്‍ എല്‍ഡിഎഫിന് 92ഉം യുഡിഎഫിന് 46 ഉം.
മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ചേര്‍ന്ന് ശ്രീരാമകൃഷ്ണനെ സ്പീക്കറുടെ കസേരയിലേക്ക് ആനയിച്ചു. ധാര്‍മ്മികതയിലൂന്നി എല്ലാ സഭാംഗങ്ങളുടെയും അവകാശം സംരക്ഷിക്കാന്‍ ശ്രീരാമകൃഷ്ണനാകട്ടെയെന്ന് മുഖ്യമന്ത്രിയുടെ അനുമോദിച്ചു.
കഴിഞ്ഞ നിയമസഭയിലുണ്ടായതുപോലുള്ള അപമാനകരമായ സംഭവങ്ങള്‍ പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലഉറപ്പുനല്കി. എല്ലാവര്ക്കും തുല്യനീതി, ആരോടുമില്ല പ്രീണനം എന്ന നയത്തോടെ ധാര്‍മ്മികത പുലര്‍ത്തുകയും പുതുമുഖങ്ങള്‍ക്കും വേണ്ടത്ര അവസരം നല്‍കുകയും ചെയ്യുന്ന സ്പീക്കര്‍ ആവട്ടെയെന്ന ആശംസയുമായി ഒ. രാജഗോപാല്‍.
തുടര്‍ന്ന് ഇ. ചന്ദ്രശേഖരന്, പി.കെ. കുഞ്ഞാലിക്കുട്ടി, സി.കെ. നാണു, കെ.എം. മാണി, തോമസ് ചാണ്ടി, അനൂപ് ജേക്കബ്, രാമചന്ദ്രന് കടന്നപ്പള്ളി, കെ.ബി. ഗണേഷ്കുമാര്, വി. ജയന്‍പിള്ള, വി.പി. സജീന്ദ്രന് എന്നിവരുടെ അനുമോദനപ്രസംഗം.
ജനാധിപത്യത്തിന്റെ ശബ്ദവും അവകാശവും സംരക്ഷിക്കുമെന്നും സഭയില്‍ സംവാദ സംസ്കാരം വളരയെട്ടെന്നും സ്പീക്കറുടെ മറുപടി പ്രസംഗം. 24ന് വീണ്ടും സഭ ചേരുമെന്നറിയിച്ച് സഭ പിരിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: