ന്യൂദല്‍ഹി: വ്യോമയാന നിയമത്തില്‍ ഭേദഗതികള്‍ വരുത്തി ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ക്ക് അനുകൂലമായ അന്തരീക്ഷമുണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഒരു മണിക്കൂറില്‍ അധികമാവാത്ത ആഭ്യന്തര വിമാന യാത്രകള്‍ക്ക് 2,500 രൂപയില്‍ കൂടാത്ത നിരക്ക് ഏര്‍പ്പെടുത്തുന്നതടക്കം 22 നിര്‍ദ്ദേശങ്ങളടങ്ങിയ വ്യോമയാന നയമാണ് കേന്ദ്രമന്ത്രിസഭാ യോഗത്തിലേക്ക് വ്യോമയാന മന്ത്രാലയം സമര്‍പ്പിച്ചിരിക്കുന്നത്.
പുതിയ ഭേദഗതി വരുന്നതോടെ കേരളാ സര്‍ക്കാരിന്റെ എയര്‍കേരള പദ്ധതിക്കും ടാറ്റയുടെ വിസ്താര വിമാന സര്‍വ്വീസിനും അന്താരാഷ്ട്ര സര്‍വ്വീസുകള്‍ നടത്താനാകും. കുറഞ്ഞത് 20 വിമാനങ്ങള്‍ കമ്പനിക്ക് വേണ്ടിവരുമെന്നും വ്യോമയാനമന്ത്രാലയ സെക്രട്ടറി രാജീവ് ചൗബെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: