മറയൂര്‍ (ഇടുക്കി): ചികിത്സ കിട്ടാതെ നവജാത ശിശു മരിച്ചു. മറയൂര്‍ ഇരുട്ടള കുടിയില്‍ മണികണ്ഠന്-ഹംസള ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ കുടിയില്‍ വച്ചാണ് ഹംസള കുരുന്നിന് ജന്മം നല്‍കിയത്. മണിക്കൂറുകള്‍ക്കുള്ളില്‍ കുഞ്ഞ് മരിച്ചു.
പ്രസവത്തിനായി കുടിയില്‍ നിന്ന് ആശുപത്രിയിലേക്ക് എത്തിക്കാന്‍ സാധിക്കാതെ വന്നതാണ് മരണകാരണമായത്. സംഭവം അറിഞ്ഞതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ ഹംസളയെ മറയൂരിലെ ആശുപത്രിയിലേക്ക് മാറ്റി.
കുടികളില്‍ ആരോഗ്യവകുപ്പ് ജീവനക്കാര്‍ എത്താറേയില്ല. വനവാസി സ്ത്രീകള്‍ക്ക് ഗര്‍ഭകാലത്ത് സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന ആനുകൂല്യവും മരുന്നുകളും കൃത്യമായി കുടികളില്‍ എത്തിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: