പത്തനംതിട്ട: മദ്ധ്യവയസ്കയായ വീട്ടമ്മയെ പീഡിപ്പിച്ച് പരിക്കേല്‍പ്പിച്ച ബംഗാള്‍ സ്വദേശിയെ കോന്നി പോലീസ് അറസ്റ്റുചെയ്തു. കോന്നി കുമ്മണ്ണൂര്‍ നെടുംപാറയില്‍ മെഡിക്കല്‍ കോളേജ് നിര്‍മ്മാണ തൊഴിലാളിയായ പ്രൊദിപ് കോറ (23) എന്ന ഇയാള്‍ പശ്ചിമബംഗാള്‍ ബൈഡിയപൂര് ജില്ലക്കാരനാണ്. വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം.
ഒരുമാസം മുമ്പാണിയാള് ഇവിടെ ജോലിയ്ക്കെത്തിയത്. പീഡനത്തിനിരയായ വീട്ടമ്മ മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണ സ്ഥലത്തിന് തൊട്ടടുത്തായി താമസക്കാരിയാണ്. വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെ വീട്ടിനുപുറത്ത് പ്രാഥമിക ആവശ്യത്തിനിറങ്ങിയ സമയം പ്രതി വീട്ടമ്മയെ പിടിച്ചുവലിച്ചിഴച്ച് വീട്ടില്‍നിന്നും 200മീറ്ററോളം ദൂരെ പാറക്കെട്ടും പുല്ലുകളും നിറഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ശാരീരികമായി ഉപദ്രവിച്ച് പീഡിപ്പിച്ചു. വീട്ടമ്മയുടെ നിലവിളികേട്ട് മെഡിക്കല്‍ കോളേജ് നിര്‍മ്മാണ സ്ഥലത്തുനിന്നും നിന്നും വാച്ചര്‍ ഡ്യൂട്ടിയിലുളള ആള് ടോര്‍ച്ച് അടിക്കുന്നതും പരിസരവാസികള്‍ ഓടിവരുന്നതും കണ്ട് പ്രതി കാട്ടിലേക്ക് ഓടിമറഞ്ഞു. വീട്ടമ്മ ചികിത്സയിലാണ്. പീഡനം നടന്നതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞെന്ന് ഡിവൈഎസ്പി: എസ്. റഫീക്ക് പറഞ്ഞു.
ഇതര സംസ്ഥാനക്കാരായ 200ലേറെ തൊഴിലാളികള്‍ക്കിടയില്‍ നടത്തിയ പരിശോധനയ്ക്കും തിരച്ചിലിനും ഒടുവിലാണ് പ്രതിയെ പോലീസ് കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: