കണ്ണൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ സിപിഎം ക്രിമിനല്‍ നേതാവിനെ ബംഗളൂരുവില്‍ അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ചാലാട് മാണിക്കോത്ത് മാരത്താന്കണ്ടി ജിതിന്‍ദാസ് (26) നെയാണ് കണ്ണൂര്‍ ടൗണ്‍ സിഐയും സംഘവും അറസ്റ്റ് ചെയ്തത്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം തളാപ്പില്‍ ഒ.രാജഗോപാലിന്റെ വിജയത്തില്‍ ആഹ്ലാദപ്രകടനം നടത്തുകയായിരുന്ന ബിജെപി പ്രവര്‍ത്തകരെ അക്രമിച്ച കേസിലെ പ്രതിയാണ് ജിതിന് ദാസ്. ആഹ്ലാദപ്രകടനത്തിനിടെ കുഴപ്പം സൃഷ്ടിക്കാന്‍ ബോധപൂര്‍വ്വം പ്രകടനത്തിനിടയിലേക്ക് ബൈക്ക് ഓടിച്ച് കയറ്റുകയായിരുന്നു. നിരവധി ബൈക്കുകളിലെത്തിയാണ് ജിതിന് ദാസിന്റെ നേതൃത്വത്തിലുള്ള സിപിഎം സംഘം അക്രമം നടത്തിയത്. ഇവരുടെ അക്രമത്തില്‍ ബിജെപി പ്രവര്ത്തകന് ഷാജിന് സാരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തിന് ശേഷം ജിതിന്‍ദാസ് ഉള്‍പ്പടെയുള്ള സംഘം ഒളിവില്‍ പോയിരുന്നു. വധശ്രമമുള്‍പ്പടെ മുപ്പതോളം ക്രിമിനല്‍ക്കേസുകളില്‍ ഇയാള്‍ പ്രതിയാണ്. 2016 ജനുവരി 4 ന് ചാലാട് വെച്ച് ബിജെപി പ്രവര്ത്തകന് അക്ഷയ്യെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒന്നാം പ്രതിയാണ് ജിതി ന്ദാസ്. നീര്‍ക്കടവ് ഭാഗത്ത് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകള്‍ അക്രമിക്കാന്‍ നേതൃത്വം കൊടുത്തതും ജിതിന്ദാസാണ്. കോടതിയില്‍ ഹാജരാക്കിയ ജിതിന് ദാസിനെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: