സാന്‍ഫ്രാന്‍സിസ്കോ: ശുദ്ധോര്‍ജ്ജ മേഖലയിലെ ഗവേഷണത്തിനായുള്ള നിക്ഷേപം കേന്ദ്ര ഇരട്ടിയാക്കുമെന്ന് കേന്ദ്ര ശാസ്ത്ര, സാങ്കേതിക, ഭൗമശാസ്ത്ര മന്ത്രി ഡോ. ഹര്ഷ്വര്ധന്. ശുദ്ധോര്‍ജ്ജ ദൗത്യം പ്രോത്സാഹിപ്പിക്കാനായി നടന്ന ക്ലീന്‍ എനര്‍ജി മിനിസ്റ്റീരിയല്‍ ആന്റ് ദ ഇനാഗുറല്‍ മിഷന് ഇന്നവേറ്റീവ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ ശുദ്ധോര്‍ജ്ജ ഗവേഷണത്തിനായി 72 ദശലക്ഷം ഡോളറാണ് ഇന്ത്യ ചെലവഴിക്കുന്നത്. സമീപഭാവിയില്‍ത്തന്നെ തന്നെ ഇത് 145 ദശലക്ഷം ഡോളറായി ഉയര്‍ത്തും.
പാരീസില്‍ നടന്ന കാലാവസ്ഥാ ഉച്ചകോടി മുന്നോട്ടുവെച്ച ലക്ഷ്യങ്ങള്‍ നേടണമെങ്കില്‍ പൊതു സ്വകാര്യ മേഖലയില്‍ ശുദ്ധോര്‍ജ്ജം സംബന്ധിച്ച കൂടുതല്‍ കണ്ടുപിടുത്തങ്ങളും ആശങ്ങളും ഉണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു.
സൗരോര്‍ജ്ജ മേഖലയിലെ വെല്ലുവിളികള്‍ നേരിടുന്നതിന് ബ്രിട്ടനുമായി ചേര്‍ന്ന് ഒരു സംയുക്ത വിര്‍ച്വല്‍ ക്ലീന്‍ എനര്‍ജി കേന്ദ്രം സ്ഥാപിക്കുമെന്ന് ഡോ. ഹര്ഷ്വര്ധന് അറിയിച്ചു. ഏറ്റവുമുയര്‍ന്ന കാര്യക്ഷമതയുള്ള (സൂപ്പര്‍ എഫിഷ്യന്റ്) എയര്‍കണ്ടീഷണറുകള്‍ ഉപയോഗിക്കുന്നത് വഴി ഊര്‍ജ്ജോപയോഗത്തില്‍ 30% കുറവ് വരുത്താനാവുമെന്ന് അദ്ദേഹം പറഞ്ഞു.
ലോകത്തെ ഏറ്റവും വലിയ എല്‍ഇ.ഡി ലൈറ്റിങ് പദ്ധതി ഇന്ത്യയില്‍ വിജയകരമായി നടപ്പിലാക്കിയത് അദ്ദേഹം എടുത്തു പറഞ്ഞു.
ഇന്ത്യയില്‍ ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിനു കീഴിലുള്ള ബയോടെക്നോളജി വകുപ്പാണ് ശുദ്ധോര്ജ്ജത്തിനായുള്ള പരിശ്രമങ്ങള്‍ ഏകോപിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: