തിരുവനന്തപുരം: മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന് നിയമസഭയില്‍ നടത്തിയ കന്നി പ്രസംഗത്തില്‍ വസ്തുതാപരമായ അബദ്ധം. സ്പീക്കറെ തെരഞ്ഞെടുത്തശേഷം നടത്തിയ പ്രസംഗത്തിലാണ് തെറ്റുപറ്റിയത്.
സ്പീക്കറുടെ പ്രായത്തിന്റെ കാര്യത്തില്‍ കെ. രാധാകൃഷ്ണന് കഴിഞ്ഞാല്‍ ഏറ്റവും കുറഞ്ഞപ്രായക്കരനാണ് എന്നായിരുന്നു എഴുതിക്കൊണ്ടുവന്നു വായിച്ച പ്രസംഗത്തില്‍ പിണറായി പറഞ്ഞത്. രാധാകൃഷ്ണ് സ്പീക്കറായപ്പോള്‍ രാധാകൃഷ്ണന് പ്രായം 44 ഉം ഇപ്പോള്‍ ശ്രീരാമകൃഷ്ണന് 48 ആണെന്നും പിണറായി പറഞ്ഞു.
ഇതു തെറ്റാണെന്ന് പി .കെ. കുഞ്ഞാലിക്കുട്ടി തന്നെ സഭയില്‍ സൂചിപ്പിച്ചു. 34-ാം വയസ്സില്‍ സ്പീക്കറായ സി. എച്ച് .മുഹമ്മദ് കോയയേയും 42 -ാം വയസ്സില്‍ സ്പീക്കറായ വി. എം. സുധീരനേയും മറന്നാണ് പിണറായി ശ്രീരാമകൃഷ്ണനെ യുവ സ്പീക്കറാക്കാന്‍ ശ്രമിച്ചത.്
പ്രതികരിക്കാൻ ഇവിടെ എഴുതുക: