കാലിഫോര്‍ണിയ: ബോക്സിംഗ് ഇതിഹാസം മുഹമ്മദ് അലി (72) അന്തരിച്ചു. 30 വര്‍ഷത്തോളമായി പാര്‍ക്കിന്‍സണ്‍സ് രോഗത്തിനടിമയായ അദ്ദേഹം ഏറെ നാളായി ചികിത്സയിലായിരുന്നു. ഫീനിക്സിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.പാര്ക്കിന്സണ് രോഗം ബാധിച്ച് 36 വര്‍ഷമായി ചികിത്സയിലായിരുന്ന മുഹമ്മദ് അലിക്ക് സംസാരശേഷി നഷ്ടപ്പെട്ടിരുന്നു. രോഗം ബാധിച്ച ശേഷം അദ്ദേഹം 1996 ലെ അറ്റ്ലാന്റ ഒളിമ്പിക്സില്‍ ദീപം തെളിച്ചിരുന്നു. എന്നാല്‍, പിന്നീട് കാര്യമായ പൊതു പരിപാടികളില്‍ പങ്കെടുത്തിരുന്നില്ല.
അമേരിക്കയിലെ കെന്റക്കിയിലുള്ള ലുയിസ്വില്ലിയിലാണ് മുഹമ്മദിന്റെ ജനനം. കാഷ്യസ് ക്ലേ എന്നായിരുന്നു യഥാര്‍ഥ പേര്. 1964 ല്‍ ഇസ്്ലാം മത വിശ്വാസം സ്വീകരിച്ചതോടെയാണ് മുഹമ്മദ് അലി ആയത്. പരസ്യബോര്‍ഡ് എഴുത്തുകാരനായിരുന്ന കാഷ്യസ് മാര്‍സലസ് ക്ലേ സീനിയറാണ് പിതാവ്. അമ്മ ഒഡേസ ഗ്രേഡി ക്ലേയും.
ഇളയ സഹോദരനും അലിക്കുണ്ടായിരുന്നു. പേര് റുഡോള്‍ഫ്. വളരെ ചെറുപ്പത്തിലേ ബോക്സിംഗില്‍ താത്പര്യം പ്രകടിപ്പിച്ചിരുന്ന മുഹമ്മദ് 18 വയസ് ആയപ്പോഴേക്കും 108 അമച്വര്‍ ബോക്സിംഗ് മത്സരങ്ങളില്‍ പങ്കെടുത്തു കഴിഞ്ഞിരുന്നു. 1960 റോം ഒളിമ്പിക്സ് സ്വര്‍ണവും അലിയുടെ പേരിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: