മഥുര: മഥുരയിൽ സംഘർഷം നടന്നപ്പോൾ മുഖ്യമന്ത്രി അഖിലേഷ് യാദവ് എവിടെയായിരുന്നുവെന്ന് ബിജെപി എംപി ഹേമ മാലിനി. സംഘർഷം നടക്കുമ്പോൾ ഹേമ മാലിനി തന്റെ പുതിയ ചിത്രത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന് വിവിധ മേഖലകളിൽ നിന്നും പ്രതിഷേധം നേരിടേണ്ടി വന്ന സാഹചര്യത്തിൽ മറുപടി നൽകുകയായിരുന്നു അവർ.
മഥുരയിൽ സംഘർഷം നടന്ന് 24 മണിക്കൂറിനകം താൻ പ്രദേശത്ത് എത്തി സ്ഥിതിഗതികൾ മനസിലാക്കിയിരുന്നു, എന്നാൽ ഉത്തർ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് എവിടെയാണ് വന്നതെന്ന് ഹേമ മാലിനി ചോദിച്ചു. സംസ്ഥാന സർക്കാരാണ് ഇത്തരത്തിലുള്ള അതിക്രമങ്ങളെ തടയേണ്ടത്. എന്നാൽ കോടതി ഉത്തരവ് വന്നതിനു ശേഷമാണ് അഖിലേഷ് സർക്കാർ കയ്യേറ്റക്കാർക്ക് എതിരെ നടപടി സ്വീകരിച്ചതെന്ന് അവർ പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് കയ്യേറ്റക്കാരോടുള്ള ദുർബല മനോഭാവമാണ് ഇത്രയും വലിയ ദുരന്തത്തിന് കാരണമായത്. മൂവായിരത്തിലധികം ജനങ്ങൾ ആയുധങ്ങളോട് കൂടി പ്രദേശത്ത് തമ്പടിച്ചിട്ടുണ്ടായിരുന്നു എന്നത് സർക്കാരിന് അറിയാമായിരുന്നിട്ടും നടപടി എടുക്കാത്തത് എന്തുകൊണ്ടാണെന്നും ഹേമ മാലിനി ചോദിച്ചു.
കൈയേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ പോലീസ് സൂപ്രണ്ടന്റും സ്റ്റേഷന് മേധാവിയും ഉള്‍പ്പടെ 24 പേര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേറ്റുമേറ്റിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: