ന്യൂദൽഹി: ഐസിസ് ഭീകര സംഘടനയിൽ അംഗങ്ങളാക്കാൻ ഭാരതീയ യുവാക്കളെ ഇറാഖിലേക്കും സിറിയയിലേക്ക് അയച്ചുവെന്ന കേസിൽ ചെന്നൈ സ്വദേശിയായ നാസർ പക്കീറിനെതിരെ(23) എൻഐഎ കുറ്റപത്രം തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചു.
ഭീകര പ്രവർത്തനങ്ങൾക്കായി സിറിയയിലേക്ക് പോകുംവഴി സുഡാനിൽ വച്ച് പിടിയിലായ യുവാവിനെ കഴിഞ്ഞ ഡിസംബറിലാണ് ഭാരതത്തിന് കൈമാറിയത്. യുവാവിന്റെ പിതാവിനെ കേസിലെ പ്രധാന സാക്ഷിയായി എൻഐഎ ഉൾപ്പെടുത്തിയിട്ടുണ്ട്. ഐസിസിൽ ചേർന്നുവെന്നും ഇനി സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ കഴിയില്ലെന്നും വ്യക്തമാക്കി പിതാവിനയച്ച ഇ മെയിൽ സന്ദേശവും എൻഐഎ കോടതിയിൽ ഹാജരാക്കി.
ഐസിസിനു വേണ്ടി ചിഹ്നങ്ങളും പതാകകളും രൂപകല്പന ചെയ്തത് നാസറാണെന്ന് പല ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ചെന്നൈയിൽ നിന്ന് എഞ്ചിനീയറിംഗ് ബിരുദം എടുത്തശേഷമാണ് യുവാവ് ജോലിതേടി ദുബായിൽ എത്തിയത്. വെബ് ഡെവലപ്പർ ഗ്രാഫിക് ഡിസൈനർ ജോലികൾ ചെയ്യുന്നതിനിടെയാണ് യുവാവ് ഐസിസിൽ ആകൃഷ്ടനാകുന്നതെന്ന് കുറ്റപത്രത്തിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: