വേങ്ങാട് (കണ്ണൂര്‍): കണ്ണൂര്‍ ജില്ലയിലെ വേങ്ങാട് ഗ്രാമപഞ്ചായത്തില്‍ ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള വിവേകാനന്ദ സേവാകേന്ദ്രം സിപിഎം ക്രിമിനല്‍ സംഘം പെട്രോളൊഴിച്ച് തീയിട്ടു. ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. സേവാകേന്ദ്രം പ്രവര്‍ത്തിക്കുന്ന ഓടിട്ട ഇരുനിലക്കെട്ടിടം പൂര്‍ണ്ണമായും കത്തി നശിച്ചു.
സേവാകേന്ദ്രത്തിനകത്തുള്ള നിരവധി പുസത്കങ്ങള്‍, ഫയലുകള്‍, ടിവി, സ്പോര്‍ട്സ് ഉപകരണങ്ങള്‍ മുതലായവ പൂര്‍ണ്ണമായും കത്തിയ നിലയിലാണ്. സേവാകേന്ദ്രത്തോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന വായനശാലയില്‍ നൂറുകണക്കിന് പുസ്തകങ്ങളാണുണ്ടായിരുന്നത്. പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ പുസ്തകങ്ങള്‍ക്ക് ആശ്രയിച്ചിരുന്നത് ഇവിടെ പ്രവര്‍ത്തിക്കുന്ന വായനശാലയെയാണ്.
പുസ്തകങ്ങള്‍ സൂക്ഷിച്ച ഷെല്ഫുള്പ്പടെ തീവെച്ച് നശിപ്പിച്ച നിലയിലാണ്. സേവാകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ക്ക് അവശ്യഘട്ടത്തില്‍ രക്തം നല്‍കുന്നതിനുള്ള ഒരു രക്തദാനസേന പ്രവര്‍ത്തിച്ചിരുന്നു.
നൂറുകണക്കിനാളുകളുടെ രക്തഗ്രൂപ്പ് നിര്‍ണയിച്ച് സൂക്ഷിച്ചിരുന്ന ലിസ്റ്റുള്പ്പടെയുള്ള ഫയലുകളും സിപിഎം സംഘം നശിപ്പിച്ചു. കക്ഷിരാഷ്ട്രീയ ഭേദമന്യേ പ്രദേശത്തുള്ള എല്ലാ വിഭാഗം ജനങ്ങളും ആശ്രയിക്കുന്ന പൊതു സ്ഥാപനമാണ് സിപിഎം സംഘം നശിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: