തിരുവനന്തപുരം: ആയുര്‍വേദം അന്താരാഷ്ട്രതലത്തില്‍ ഉയര്‍ത്താനുള്ള സാധ്യത കേരളം തേടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നോട് ഉപദേശിച്ചതായി മാധ്യമങ്ങളോട് പറഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ചൈനയുടെ ഉദാഹരണവും ചൂണ്ടിക്കാട്ടിയാണ് മോദി ഇക്കാര്യം പറഞ്ഞതെന്ന് പിണറായി വ്യക്തമാക്കുകയുണ്ടായി.
പണമാണ് പ്രശ്നമെന്നു പറഞ്ഞപ്പോള്‍ അതിനെക്കുറിച്ച് പ്രയാസപ്പെടേണ്ടതില്ലന്നും ഗവേഷണസൗകര്യമുള്ള വലിയ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ എത്ര പണം വേണമെങ്കിലും നല്‍കാമെന്നും മോദി പറഞ്ഞതായും പിണറായി അറിയിച്ചിരുന്നു.
കേരളത്തോടും ആയൂര്വേദത്തോടും കേന്ദ്രം സ്വീകരിച്ചുവരുന്ന നിലപാടിന്റെ നേര്‍ചിത്രമായിരുന്നു മോദി- പിണറായി കൂടിക്കാഴ്ച. എന്നാല്‍ കേരളം രാഷ്ട്രീയ കാരണങ്ങളാല്‍ മുഖം തിരിച്ചു നില്‍ക്കുകയായിരുന്നു. ആയുര്‍വേദം ഉള്‍പ്പെടെയുള്ള ചികിത്സാ വിഭാഗങ്ങളെ ശക്തിപ്പെടുത്താന്‍ പ്രത്യേക ആയുഷ് മന്ത്രാലയം രൂപീകരിച്ചത് മോദി സര്‍ക്കാറാണ്.
ആയുഷ് വകുപ്പ് ഏറ്റവും കൂടുതല്‍ ധനസഹായം നല്കിയ സംസ്ഥാനങ്ങളിലൊന്നാണ് കേരളം. സംസ്ഥാനം സമര്‍പ്പിച്ച കര്‍മ്മപദ്ധതിക്ക് 47.64 കോടിയാണ് കേന്ദ്രം നല്‍കിയത്. ആയുഷ് മിഷനില്‍ പെടുത്തി സംസ്ഥാനത്തെ 120 ആശുപത്രികളുടെ പദവിയാണ് ഉയര്‍ത്തിത്.
സംസ്ഥാനത്ത് ഔഷധ സസ്യങ്ങള്‍ നടാന്‍ 350 ലക്ഷം രൂപയും കേന്ദ്രം നല്കി.
ഔഷധിയുടെ പുനരുദ്ധാരണത്തിന് 172 ലക്ഷവും ആലപ്പുഴ പഞ്ചകര്‍മ്മ ആശുപത്രിക്ക് 200 ലക്ഷവും കേന്ദ്രം നല്കുകയുണ്ടായി. ഭാരതീയ ചികിത്സാ രീതികളെ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആയുഷ് മന്ത്രാലയം നേരിട്ട് നടത്തിയ അന്താരാഷ്ട ആയൂര്‍ ഫെസ്റ്റ് സംഘടിപ്പിച്ചത് തിരൂവനന്തപുരത്തായിരുന്നു.
കേന്ദ്രം 100 കോടിയാളം മുടക്കിയ പരിപാടിയോട് കേരളം വേണ്ട തരത്തില്‍ സഹകരിക്കാതിരുന്നത് വാര്‍ത്തയായിരുന്നു. കേരളത്തിലെ സന്നദ്ധസംഘടന കോഴിക്കോട് നടത്തിയ ആയൂര്‍വേദ സെമിനാറില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നേരിട്ടെത്തിയതും ആയൂര്‍വേദത്തോട് കേന്ദ്രം കാണിക്കുന്ന താല്പര്യത്തിന് തെളിവാണ്.
കേന്ദ്രത്തില്‍ നിന്ന് കുറെ പണം അടിച്ചെടുക്കുന്നതിലപ്പുറം ആയൂര്‍വേദത്തിന്റെ കേരളത്തിലെ സാധ്യത മുതലാക്കുന്നതിന് കേരളം ഒന്നും ചെയ്തില്ലെന്ന് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇക്കാര്യത്തില്‍ നരേന്ദ്രമോദിയ്ക്കുള്ള താല്പര്യം പോലും കേരളത്തിലെ ഭരണക്കാര്ക്കില്ല എന്നും തെളിയുന്നു.
നരേന്ദ്ര മോദി അധികാരത്തില്‍ വന്ന ശേഷം ദേശീയ ആരോഗ്യ മിഷനില്‍ പെടുത്തി കേരളത്തിന് നല്‍കിയത് 1400 കോടിയാണ്. ഇതിനു പുറമെ പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയില്‍ പെടുത്തി ആരോഗ്യ കേരളത്തിന് 360 കോടി രൂപയും അനുവദിച്ചു. സംസ്ഥാനത്തെ മൂന്ന് മെഡിക്കല്‍ കോളേജുകള്‍ക്കായാണ് ഈ തുക.
കോഴിക്കോട് മെഡിക്കല്‍ കോളേജിനും ആലപ്പുഴ ടിഡി മെഡിക്കല്‍ കോളേജിനും 120 കോടി രൂപ വീതം ലഭിക്കും.
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കാന്‍സര്‍ കെയര്‍ യൂണിറ്റിന് 25 കോടിയും ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ട്രോമ കെയര്‍ യൂണിറ്റിന്റെ രണ്ടാംഘട്ടത്തിന് 17 കോടി രൂപയുമാണ് നല്‍കുക. രാജ്യത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും സൗജന്യ ഡയാലിസിസ് കേന്ദ്രം സ്ഥാപിക്കാന്‍ 9000 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്. ആറു സംസ്ഥാനങ്ങള്‍ ഈ പദ്ധതി നടപ്പാക്കുന്നതിന് കേന്ദ്രവുമായി ധാരണാപത്രം ഒപ്പിട്ടു കഴിഞ്ഞിട്ടും കേരളം ഇതേവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: