ന്യൂദല്‍ഹി: അഞ്ചു ദിവസത്തെ ടുണീഷ്യ, മൊറോക്കോ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി ഭാരതത്തിലേക്ക് മടങ്ങി. സന്ദര്‍ശനത്തിനിടെ ഇരുരാഷ്ട്രങ്ങളിലെയും മുതിര്‍ന്ന നേതാക്കളുമായി വിവിധ വിഷയങ്ങളെക്കുറിച്ച് അദ്ദേഹം ചര്‍ച്ച നടത്തി. സന്ദര്‍ശനം പൂര്‍ത്തിയാക്കുന്നതിനു മുമ്പ് ടുണീഷ്യന്‍ ഇന്‍സ്റ്റിറ്റിയൂറ്റ് ഒഫ് സ്ട്രാറ്റജിക് സ്റ്റഡീസിന്റെ സമ്മേളനത്തില്‍ പങ്കെടുത്ത ഉപരാഷ്്രടപതി പ്രസിഡണ്ട് ബെജി കെയ്ദ് എസ്സെബ്സിയെയും പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെയും സന്ദര്‍ശിച്ചു.
വിനോദസഞ്ചാര മേഖലയുടെ പുനരുജ്ജീവനമാണ് ടുണീഷ്യ നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് ഉപരാഷ്ട്രപതിയുടെ യാത്രാ സംഘാംഗമായിരുന്ന സാമ്പത്തികകാര്യ സെക്രട്ടറി അമര്‍ സിന്‍ഹ പറഞ്ഞു. യൂറോപ്പില്‍ നിന്നുള്ള വിനോദ സഞ്ചാരികളാണ് കൂടുതലായും ടൂണീഷ്യയിലെത്തുന്നത്. ഇവിടേക്ക് ഭാരതത്തില്‍ നിന്നുള്ള സഞ്ചാരികളെയും എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ആതുര, വ്യാവസായിക മേഖലകളിലും ടുണീഷ്യക്ക് ഭാരതത്തിന്റെ സഹകരണം ഉണ്ടായിരിക്കും. മൊറോക്കോയിലെയും ടുണീഷ്യയിലെയും കമ്പോളങ്ങളില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് സാധ്യതകളേറെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: