ചങ്ങനാശേരി: മോര്‍ക്കുളങ്ങരയില്‍ ബിഡിജെഎസ് പ്രവര്‍ത്തകരായ ദമ്പതികള്‍ക്ക് സിപിഎം അക്രമത്തില്‍ ഗുരുതര പരിക്ക്. കഴിഞ്ഞദിവസം രാത്രിയാണ് സംവം നടന്നത്. മോര്‍ക്കുളങ്ങര പുതുപ്പറമ്പില്‍ അജി.കെ.എസ്, ഭാര്യ ബിന്ദു എന്നിവരാണ് ആക്രമത്തിനിരയായത്. ചരിവുപറമ്പില്‍ ഷാജു, തകടിയില്‍ അനീഷ് എന്നിവരാണ് ഇവരെ ക്രൂരമായി മര്‍ദ്ദിച്ചത്. അക്രമത്തില്‍ അജുവിന്റെ ശരീരത്തിലും കാലിലും പരിക്കേറ്റു. ഭാര്യ ബിന്ദുവിനെ ഷാജു ചവിട്ടുകയും തലമുടിക്ക് കുത്തിപ്പിടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും അജുവിന്റെ ഓട്ടോറിക്ഷ റെയില്‍വേ ട്രാക്കിലേക്ക് ഉന്തിയിടുകയും ചെയ്തു. ഇവര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പോലീസ് മൊഴിയെടുത്ത് അന്വേഷണം ആരംഭിച്ചു. അജുവിനെയും ഭാര്യ ബിന്ദുവിനെയും മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് എന്‍ഡിഎ നേതാക്കളായ കെ.വി.ശശികുമാര്‍, എം.ബി.രാജഗോപാല്‍, എം.എസ്.വിശ്വനാഥന്, എ.മനോജ്, പി.എം.ചന്ദ്രന്, പി.സുരേഷ്, കെ.എസ്. ഓമനക്കുട്ടന് എന്നിവര്‍ പ്രതിഷേധം രേഖപ്പെടുത്തി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: