മൂന്നാര്‍: മൂന്നാര്‍ കയ്യേറ്റങ്ങള്‍ക്കെതിരെ ജില്ലാ ഭരണകൂടവും ആര്‍ഡിഒയും കൈക്കൊള്ളുന്ന നടപടികള്‍ ഉടന്‍ നിര്‍ത്തി വയ്ക്കണമെന്ന് ദേവികുളം എംഎല്‍എ എസ്.രാജേന്ദ്രന് ആവശ്യപ്പെട്ടു. മൂന്നാര്‍ ഗസ്റ്റ് ഹൗസില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ജില്ലാ കളക്ടറുടെയും ദേവികുളം ആര്‍ഡിഒയുടെയും നടപടികള്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ നടപ്പാക്കുന്നത് സര്‍ക്കാരിന്റെ നയമല്ല. സര്‍ക്കാര്‍ ഇത് സംബന്ധിച്ച് ഉചിതമായ നയം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒരാഴ്ച മുന്‍പ് ദേവികുളം താലൂക്കില്‍ അനധികൃതമായി നിര്‍മ്മിച്ചിക്കുന്ന കെട്ടിടങ്ങള്‍ക്കെല്ലാം ആര്‍ഡിഒ സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. മൂന്നാര്‍ നഗരത്തില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മ്മിച്ച കെട്ടിടം പൊളിച്ച് നീക്കുകയും ചെയ്തിരുന്നു. ജില്ലാ കളക്ടറുടെ അനുമതിയില്ലാതെ മൂന്നാര്‍ ട്രൈബ്യൂണലിന്റെ പരിധിയില്‍ വരുന്ന എട്ട് വില്ലേജുകളില്‍ കെട്ടിടം നിര്‍മ്മിക്കരുതെന്നും ഉത്തരവിലുണ്ടായിരുന്നു.
2010ല്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ച കാര്യങ്ങളാണ് ആര്‍ഡിഒ ഉത്തരവിലൂടെ കയ്യേറ്റക്കാരിലെത്തിച്ചത്. ഇപ്പോള്‍ ആര്‍ഡിഒ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ എംഎല്‍എ സ്വീകരിച്ചിരിക്കുന്ന നയം ഹൈക്കോടതി വിധിയുടെ ലംഘനമാണ്. കയ്യേറ്റക്കാര്ക്കനുകൂലമായി പരസ്യ നിലപാടാണ് കൈക്കൊണ്ടിരിക്കുന്നത്. 2007ല്‍ മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ നടത്തുമ്പോഴും ഇതേ നിലപാടാണ് എസ് രാജേന്ദ്രന് കൈക്കൊണ്ടിരുന്നത്.
എംഎല്‍എ നടത്തിയ പത്രസമ്മേളനം ഉന്നത സിപിഎം നേതാക്കളുടെ അറിവോടെയാണെന്നാണു സൂചന. ഇടത്സര്‍ക്കാര്‍ കയ്യേറ്റക്കാര്‍ക്കൊപ്പമാണ് എന്ന പരസ്യ പ്രഖ്യാപനമാണ് രാജേന്ദ്രന്റെ പത്രസമ്മേളനത്തിലൂടെ വ്യക്തമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: