ന്യൂദല്‍ഹി: സുഡാനില്‍ നിന്ന് നാടുകടത്തപ്പെട്ട് അറസ്റ്റിലായ ചെന്നൈ സ്വദേശിയും ഇസലാമിക് സ്റ്റേറ്റ് മുഖ്യസൂത്രധാരനുമായ മുഹമ്മദ് നാസറിനെതിരെ എന്‍ഐഎ കുറ്റപത്രം ഫയല്‍ ചെയ്തു.
മുഹമ്മദ് നാസറിന്റെ അച്ഛന് അമീര്‍ മുഹമ്മദ് പാക്കറിനെ മുഖ്യസാക്ഷിയാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. ഐഎസിന്റെ പ്രമുഖരിലൊരാളായി മാറിയ നാസര്‍ തനിക്കിവിടെ സുഖമാണെന്നും ഇനിയൊരിക്കലും മുഖ്യധാരയിലേക്ക് തിരിച്ചുവരാനാകില്ലെന്നും കാണിച്ച് അച്ഛന് അയച്ച സന്ദേശങ്ങളാണ് എന്‍ഐഎയ്ക്ക് വഴിത്തിരിവായത്.
സിറിയ വഴി സുഡാനിലെത്തിയ മുഹമ്മദ് നാസര്‍ കഴിഞ്ഞ ഡിസംബറിലാണ് പിടിക്കപ്പെട്ടത്. ഐഎസിന് ലോഗോയും പതാകകളുമെല്ലാം ഡിസൈന്‍ ചെയ്തിരുന്നത് നാസറായിരുന്നു.
ചെന്നെെയിലെ ഒരു എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് ബിഇ പാസായ ശേഷം 2014 ല്‍ ജോലിതേടി ദുബൈയില്‍ എത്തിയ നാസര്‍ ഐഎസ് വീഡിയോകളില്‍ ആകൃഷ്ടനായി സുഡാനിലെത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: